പേരാവൂരിലെ ബാറിൽ ഡിസംബർ എഴിനായിരുന്നു കേസിനാസ്‌പദമായ സംഭവം.സുഹൃത്തുക്കളായ മൂന്ന് പേർ ബാറിലെത്തുകയും മദ്യം കഴിക്കുന്നതിനിടെ രണ്ടു പേർ തമ്മിൽ വാക്കേറ്റമുണ്ടാവുകയും ചെയ്തിരുന്നു. ഇവരെ പിടിച്ചുമാറ്റുന്നതിനിടെയാണ് അനീഷ് ബാലകൃഷ്ണനെ തള്ളിയിട്ടത്.സിമൻ്റ് തറയിൽ തലയടിച്ച് വീണ ബാലകൃഷ്‌ണൻ ചികിത്സക്കിടെ കഴിഞ്ഞ ദിവസം മരണപ്പെട്ടതോടെ അനീഷിനെ പേരാവൂർ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
വിരലടയാള വിദഗ്‌ദരും ഫൊറൻസിക് സംഘവും വെള്ളിയാഴ്‌ച കൃത്യം നടന്ന സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.പേരാവൂർ പോലീസ് ഇൻസ്പെക്ടർ എം.എൻ.ബിജോയിയുടെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ സി.സനീത്, സീനിയർ സി.പി.ഒമാരായ അബ്ദുൾ റഷീദ്, സന്തോഷ് എന്നിവരാണ് അനീഷിനെ അറസ്റ്റ് ചെയ്തത്.കോടതിയിൽ ഹാജരാക്കിയ അനീഷിനെ റിമാൻഡ് ചെയ്.