മോർച്ചറിയുടെ തണുപ്പിൽ കഴിഞ്ഞ പതിനാലു ദിവസം ആരും വന്നില്ല. മൃതദേഹം ഏറ്റെടുക്കില്ല എന്ന് അച്ഛൻ പൊലീസിന് എഴുതിക്കൊടുത്തിരുന്നു. അമ്മയുടെ ബന്ധുക്കളും മുഖം തിരിച്ചു. തുടർന്നാണ് മൃതദേഹം സംസ്കരിക്കാൻ അധികൃതർ തയ്യാറായത്. അതേസമയം, കൊലക്കേസില്‍ പ്രതിയായ കുഞ്ഞിന്റെ അമ്മ ജയിലിൽ തുടരുകയാണ്. ഒടുവിലാണ് കോർപറേഷൻ്റെ സാനിധ്യത്തിൽ മൃതദേഹം സംസ്കരിക്കാൻ പൊലീസ് തീരുമാനിച്ചത്. പച്ചാളം പൊതുശ്മശാനത്തിൽ സംസ്കാരം നടത്തണോ മറ്റെവിടെയെങ്കിലും സംസ്കരിക്കണോ എന്ന കാര്യത്തിൽ മാത്രമായിരുന്നു തീരുമാനമെടുക്കാനുണ്ടായിരുന്നത്. ജനിച്ച് ഒന്നര മാസത്തിനിടെ കൊടും ക്രൂരതകളുടെ ഇരയായി കൊല്ലപ്പെട്ട കുഞ്ഞിന് മരിച്ചിട്ടും വൈകുന്ന നീതിയിലാണ് നമ്മുടെ സംവിധാനങ്ങളുടെ ഇടപെടൽ.
- Home
- Uncategorized
- അച്ഛൻ വേണ്ടെന്ന് പറഞ്ഞു, അമ്മയുടെ ബന്ധുക്കളും കയ്യൊഴിഞ്ഞു; പിഞ്ചുകുഞ്ഞിൻ്റെ മൃതദേഹം അധികൃതർ സംസ്കരിച്ചു