ചാരായ നിർമ്മാണത്തിനിടെ ഓടിപ്പോയ കൊട്ടിയൂർ പന്നിയാമ്മല സ്വദേശി കരിപ്പനാട്ട് വീട്ടിൽ മോഹനനെ തിരെയാണ് ജാമ്യമില്ലാവകുപ്പു പ്രകാരം അബ്കാരി കേസ് എടുത്തത്.
റെയ്ഡിൽ ഇയാളുടെ വീട്ടുവളപ്പിൽ നിന്ന് 50 ലിറ്ററിൻ്റെ പ്ലാസ്റ്റിക് ബാരൽ നിറയെ ചാരായം വാറ്റാൻ പാകപ്പെടുത്തിയ വാഷും 5 ലിറ്റർ ഉൾക്കൊള്ളുന്ന കന്നാസിൽ വില്പനയ്ക്കായി തയ്യാറാക്കിവച്ച നാലു ലിറ്റർ ചാരായവും പിടിച്ചെടുത്തു.
ക്രിസ്മസ് – ന്യൂ ഇയർ കാലത്ത് മലയോര മേഖലയിൽ ചാരായം ഒഴുക്കാനുള്ള പ്രതിയുടെ നീക്കമാണ് രഹസ്യവിവരത്തെ തുടർന്ന് നടത്തിയ റെയ്ഡിൽ എക്സൈസ് തകർത്തത്.
പ്രിവൻ്റീവ് ഓഫീസർ എം ബി സുരേഷ്ബാബുവിൻ്റെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ, പ്രിവൻ്റീവ് ഓഫീസർ എൻ പത്മരാജൻ, പ്രിവൻ്റീവ് ഓഫീസർ ഗ്രേഡ് ബാബുമോൻ ഫ്രാൻസിസ്, സിവിൽ എക്സൈസ് ഓഫീസർമാരായ പി എസ് ശിവദാസൻ, സിനോജ് വി, അജേഷ് എസ് വി, വനിത സിവിൽ എക്സൈസ് ഓഫീസർ കാവ്യ വാസു എന്നിവർ പങ്കെടുത്തു.