ഇരുവിഭാഗവും സ്ത്രീകളെയും കുട്ടികളെയും മോചിപ്പിക്കുമെന്നും ചർച്ചകളിൽ മധ്യസ്ഥത വഹിക്കുന്ന ഖത്തർ വിശദാംശങ്ങൾ പ്രഖ്യാപിക്കുമെന്നും ഇസത്ത് എൽ റെഷിഖ് പറഞ്ഞു. ഒക്ടോബർ ഏഴിന് നടത്തിയ ആക്രമണത്തിന് പിന്നാലെ ഹമാസ് 240 ഓളം പേരെ ബന്ദികളാക്കിയിരുന്നു. മൂന്ന് ദിവസത്തെ വെടിനിർത്തലിന് പകരമായി 50 ബന്ദികളെ കൈമാറാൻ ഖത്തറി മധ്യസ്ഥർ ഹമാസും ഇസ്രായേലും ഒരു കരാറിന് ശ്രമിക്കുന്നതായി നേരത്തെ റിപ്പോർട്ട് ചെയ്തു. ഇത് ഗസ്സയിലെ സാധരണ ജനത്തിന് അടിയന്തര സഹായം നൽകുന്നത് വർധിപ്പിക്കാൻ കഴിയും.
അതേസമയം ഗസ്സയിൽ ഇസ്രയേൽ ആശുപത്രികൾക്ക് നേരെയും അഭയാർഥി ക്യാമ്പിന് ആക്രമണം തുടരുകയാണ്. ചൊവ്വാഴ്ച അർധരാത്രി സെൻട്രൽ ഗസ്സയിലെ നുസെറാത്ത് ക്യാമ്പിൽ ഇസ്രായേൽ നടത്തിയ ബോംബാക്രമണത്തിൽ 17 പലസ്തീനികൾ കൊല്ലപ്പെട്ടിരുന്നു.