പാലക്കാട്: ആട്ടയാമ്പതിയിലെ സ്വാശ്രയ കലാലയത്തിൽ അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലെന്ന പരാതിയുമായി വിദ്യാർത്ഥികൾ. ശുദ്ധമായ കുടിവെള്ളം പോലും ഇല്ലാത്തതിനാൽ പകർച്ചവ്യാധി പടരുന്നു. ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടിയ വിദ്യാർത്ഥികൾക്കെതിരെ കോളേജ് മാനേജ്മെന്‍റ് പ്രതികാര നടപടി എടുക്കുകയാണെന്നും പരാതിയുണ്ട്.പുഴുക്കൾ കിടന്നു പുളയുന്നത് ഓടയിലെ ചെളിവെള്ളത്തിലല്ല. പാലക്കാട് കൊല്ലങ്കോട് ആട്ടയാമ്പതി സ്നേഹ കോളേജിലെ വിദ്യാർത്ഥികൾക്കുള്ള കുടിവെള്ളമാണിത്. ഈ സ്വാശ്രയ കോളേജിൽ ആകെയുള്ളത് 200 അധ്യാപക വിദ്യാർത്ഥികളാണ്. പലവട്ടം പരാതി നൽകി. മാനേജ്മെന്‍റ് ചെവിക്കൊള്ളാൻ തയ്യാറായില്ലെന്ന് വിദ്യാർത്ഥികൾ പറയുന്നു.വെള്ളമില്ലാത്തതിനാല്‍ സ്വകാര്യ ഭാഗങ്ങളില്‍ അണുബാധയുണ്ടായി. ബാത്ത് റൂമില്‍ പോകാന്‍ പോലും കഴിയുന്നില്ല. ഇവിടെ മാനേജര്‍ വന്നാല്‍ പുറത്തു നിന്നുള്ള വെള്ളമാണ് കുടിക്കുക. പൈസയുണ്ടെങ്കില്‍ നിങ്ങളും പോയി വാങ്ങിക്കുടിച്ചോ എന്നാണ് പറയുന്നത്. രണ്ട് ദിവസം ഭക്ഷണം പോലും ലഭിക്കാത്ത അവസ്ഥയുണ്ടായെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.