ഓടികളിക്കേണ്ട പ്രായമാണ് 12കാരി ഫാദിയക്ക്. സ്കൂളിൽ പോലും പോകാനാകുന്നില്ല. ആകെ കൂട്ട് പുസ്തകങ്ങൾ.
വർഷങ്ങൾക്ക് മുന്നേ ഭർത്താവ് ഉപേക്ഷിച്ചു. കുട്ടികൾക്ക് രോഗം ബാധിച്ചതോടെ ബന്ധുക്കളും മുളകുപൊടിയും അച്ചാറുമൊക്കെ ഉണ്ടാക്കി വിറ്റാണ് ഉമ്മ ഷംല കുട്ടികളെ വളർത്തിയത്. ആശുപത്രികൾ തോറും കയറിയിറങ്ങുന്നതിനാൽ ഇപ്പോൾ ആ വരുമാനവും നിലച്ചു. തുടർചികിത്സയ്ക്ക് ഇനി വെല്ലൂരിലേക്ക് പോകണം. വാടക വീട്ടിൽ നിന്ന് ഇറങ്ങേണ്ടിവരുമോയെന്ന ഭയം വേറെ. ആരുടെയെങ്കിലും ഒക്കെ സഹായം മാത്രമാണ് ഷംലയ്ക്കും മക്കൾക്കും ആകെയുള്ള പ്രതീക്ഷ. സുമനസ്സുകളുടെ സഹായം കാത്തിരിക്കുകയാണ് ഈ ഉമ്മയും മക്കളും.
- Home
- Uncategorized
- ചികിത്സയ്ക്കായി കട്ടിലും മേശയും വരെ വിറ്റ് ഉമ്മ, എന്നിട്ടും തീർന്നില്ല ദുരിതം;അപൂർവ രോഗത്തിന്റെ പിടിയിൽ മക്കൾ