നാഷണൽ ഹെൽത്ത് മിഷൻ നൽകിയിരുന്ന ഫണ്ട് മുടങ്ങിയതാണ് ദുരിത ബാധിതർക്കായുള്ള സൌജന്യ മരുന്ന് വിതരണം നിലയ്ക്കാൻ കാരണം. ജില്ലയിലെ നീതി സ്റ്റോറുകളിൽ സർക്കാർ വരുത്തിയത് ഒരു കോടിയിലധികം രൂപയുടെ ബാധ്യതയാണ്. എൻഡോസൾഫാൻ ഇരകൾക്ക് നൽകിയിരുന്ന പെൻഷൻ കഴിഞ്ഞ ഒമ്പത് മാസമായി മുടങ്ങി. ദുരിത ബാധിത കുടുംബങ്ങൾ നേരിടുന്നത് സമാനതകളില്ലാത്ത പ്രതിസന്ധിയാണ്. സജി മാത്യുവിൻറേത് ഒറ്റപ്പെട്ട സാഹചര്യമല്ല.
- Home
- Uncategorized
- സജി മാത്യൂ ജീവനൊടുക്കിയത് മരുന്നിനായി പണം കടം വാങ്ങേണ്ടി വന്നതിന് പിന്നാലെയുണ്ടായ സാമ്പത്തിക ബുദ്ധിമുട്ടിനെ തുടർന്ന്
next post