തുറമുഖവുമായി ബന്ധപ്പെട്ട അനുബന്ധ മേഖലയിൽ പ്രവാസി മലയാളികൾ 500 കോടി രൂപ നിക്ഷേപിക്കും. ഇതുസംബന്ധിച്ച നടപടി അടുത്ത മേയിൽ പൂർത്തീകരിക്കും. തുറമുഖവകുപ്പ് ദുബായിൽ നടത്തിയ ബിസിനസ് മീറ്റിന്റെ തുടർച്ചയായാണ് ഉറപ്പ് ലഭിച്ചത്. വരാനിരിക്കുന്ന ഷിപ്പിങ് കോൺക്ലേവിൽ കൂടുതൽ നിക്ഷേപസാധ്യത കണ്ടെത്താൻ ആലോചന നടക്കുന്നതായി മന്ത്രി അഹമ്മദ് ദേവർകോവിൽ അറിയിച്ചു.
17ന് മുംബൈയിൽ നടക്കുന്ന ബിസിനസ് മീറ്റിൽ വിഴിഞ്ഞം തുറമുഖത്തിന്റെ സ്റ്റാളുമുണ്ടാകും. ഈ സമ്മേളനത്തിൽ കൂടുതൽ നിപേക്ഷകരെ സംസ്ഥാനത്തേക്ക് ആകർഷിക്കാനാണ് ശ്രമിക്കുക. തുറമുഖം കമീഷൻ ചെയ്യുന്നതിനുമുമ്പ് തുക സമാഹരിക്കാൻ കഴിഞ്ഞത് അന്താരാഷ്‌ട്രതലത്തിൽ വിഴിഞ്ഞത്തിന് കൂടുതൽ അവസരങ്ങൾ ലഭ്യമാകുമെന്ന കണക്കുകൂട്ടലിലാണ് സംസ്ഥാനം.