ചാവശ്ശേരിപ്പറമ്പിൽ നിന്ന് പത്തൊൻപതാംമൈലിലേക്ക് പോകുന്ന സ്‌കൂട്ടറും എതിരെ വന്ന പിക്കപ്പ് വാനും കൂട്ടിയിടിക്കുകയായിരുന്നു. മുബഷീറയെയും ഐസിനെയും മട്ടന്നൂരിലെ ആസ്പത്രിയിലും പിന്നീട് കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയിലും പ്രവേശിപ്പിച്ചെങ്കിലും കുട്ടി മരിച്ചു.
മുബഷീറയുടെ സഹോദരിയുൾപ്പടെയുള്ള ബന്ധുക്കൾ മറ്റൊരു വാഹനത്തിൽ മുന്നിലായി പത്തൊൻപതാംമൈലിലേക്ക് പോകുന്നുണ്ടായിരുന്നു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ജില്ലാ ആസ്പത്രിയിലേക്ക് മാറ്റി.