വണ്ടിപ്പെരിയാർ: വണ്ടിപ്പെരിയാറില്‍ സംഘം ചേർന്ന് യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊല്ലാൻ സംഭവത്തില്‍ ഭാര്യയും മകനും അറസ്റ്റിൽ. വള്ളക്കടവ് കുരിശുംമൂട് കരികിണ്ണം ചിറയിൽ അബ്ബാസിന് വെട്ടേറ്റ സംഭവത്തിൽ ഭാര്യ അഷീറ ബീവി (39),പ്ലസ് ടു വിദ്യാർഥിയായ മകൻ മുഹമ്മദ് ഹസ്സൻ (19) എന്നിവരെയാണ് വണ്ടിപ്പെരിയാർ പോലീസ് അറസ്റ്റ് ചെയ്തത്.ഇവരുടെ പ്രേരണയിൽ, അക്രമത്തിൽ നേരിട്ട് പങ്കെടുത്ത നാല് പേര്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. തന്നെ ഭർത്താവ് ശാരീരികവും മാനസികവുമായി ഉപദ്രവിക്കുമായിരുന്നുവെന്നും അതിന്റെ വൈരാഗ്യത്തിലാണ് ആക്രമിക്കാൻ ആളുകളെ അയച്ചതെന്നുമാണ് അഷീറ മൊഴി നല്‍കിയിട്ടുള്ളത്. എന്നാല്‍, അഷീറയുടെ മൊഴി തെറ്റാണെന്ന് അബ്ബാസും മൊഴി നൽകിയിട്ടുണ്ട്.