28.3 C
Iritty, IN
July 8, 2024
  • Home
  • Kerala
  • സ്‌കൂൾ ഉച്ചഭക്ഷണ വിതരണം: പദ്ധതിവിഹിതം നൽകാൻ തടസവാദങ്ങളുമായി കേന്ദ്രം
Kerala

സ്‌കൂൾ ഉച്ചഭക്ഷണ വിതരണം: പദ്ധതിവിഹിതം നൽകാൻ തടസവാദങ്ങളുമായി കേന്ദ്രം

സംസ്ഥാനത്തെ സ്‌കൂൾ വിദ്യാർഥികൾക്കുള്ള ഉച്ചഭക്ഷണ വിതരണത്തിൽ സാങ്കേതിത്വത്തിന്റെ മറപിടിച്ച് കേരളമടക്കമുള്ള സംസ്ഥാനങ്ങൾക്ക് പദ്ധതിവിഹിതം നൽകാതെ കേന്ദ്രസർക്കാർ. കേന്ദ്രാവിഷ്‌കൃത പദ്ധതിയായ പിഎം പോഷനിൽ കേരളത്തിന് നൽകേണ്ട 285 കോടിയുടെ ആദ്യ ​ഗഡുവായ 170 കോടി, സാമ്പത്തികവർഷത്തിലെ ആറാംമാസത്തിലും നൽകിയിട്ടില്ല. മുൻവർഷത്തെ വിനിയോ​ഗം സംബന്ധിച്ചുള്ള കണക്കുകളിൽ തൃപ്തരാവാതെ ഓരോതവണയും പുതിയ കാരണങ്ങൾ കണ്ടെത്തി കേന്ദ്രം ഫണ്ട് നൽ‌കാതെയിരിക്കുകയാണ്. ഈ സാമ്പത്തികവർഷത്തിൽ മധ്യപ്രദേശിന് മാത്രമാണ് കേന്ദ്രം ഫണ്ട് അനുവദിച്ചത്.

2022 -23 വർഷത്തിലെ കണക്ക് ജൂലൈ ഏഴിന് പബ്ലിക് ഫിനാൻഷ്യൽ മാനേജ്മെന്റ് സിസ്റ്റം (പിഎഫ്എംഎസ്) വഴി കേരളം നൽകിയതാണ്. എന്നാൽ, 2021- 22 വർഷത്തിലെ രണ്ടാം ​ഗഡുവായ 132 കോടി രൂപ കേരളം വിനിയോ​ഗിച്ചില്ലായെന്ന ആരോപണത്തിൽ ഫണ്ട് തടഞ്ഞു. 2021- 22ൽ കേന്ദ്രം വിഹിതം നൽകാത്തതിനെ തുടർന്ന് സംസ്ഥാന ധനകാര്യവകുപ്പ് തുക സ്കൂളുകൾക്ക് നൽകുകയായിരുന്നു. പിന്നീട് നിരന്തര ഇടപ്പെടലിലൂടെ 2023 മാർച്ച് 30നാണ് റീ ഇംപേഴ്സ്മെന്റായി തുക ലഭിച്ചത്. എന്നാൽ, ഇത് പരി​ഗണിക്കാതെ കേന്ദ്രവിഹിതമായ 132 കോടിയും സംസ്ഥാന വി​ഹിതമായ 77 കോടിയും ചേർത്ത് 209 കോടി രൂപ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ പേരിലുള്ള സിം​ഗിൾ നോഡൽ അക്കൗണ്ടിലേക്ക് (എസ്എൻഎ) നിക്ഷേപിക്കണമെന്ന പിടിവാശിയിലാണ് കേന്ദ്രം. ഇതോടെ ധനകാര്യവകുപ്പ് വീണ്ടും തുക അനുവദിക്കാനുള്ള നടപടികൾ ആരംഭിച്ചു. കേന്ദ്രം മറ്റ് തടസവാദങ്ങൾ ഉന്നയിച്ചില്ലെങ്കിൽ കണക്കുകൾ സമർപ്പിച്ച് 15 ദിവസത്തിനുള്ളിൽ സ്കൂളുകളിലേക്ക് തുക ലഭ്യമാക്കാൻ കഴിഞ്ഞേക്കും.

നിലവിൽ സെപ്തംബർ വരെയുള്ള അരി കേന്ദ്രം സപ്ലൈക്കോ വഴി ലഭ്യമാക്കിയിട്ടുണ്ട്. മാർച്ച് വരെയുള്ള അരിയും ഉടനെ നൽകും. എന്നാൽ, ഭക്ഷണവിതരണത്തിന്റെ ചെലവിനുള്ള തുക മാത്രം അനുവദിക്കാൻ കേന്ദ്രം വിമുഖത കാട്ടുകയാണ്. പിഎഫ്എംഎസ് നിർബന്ധമാക്കിയ 2021ന് ശേഷമാണ് ഉച്ചഭക്ഷണ വിതരണത്തിന്റെ തുക അനുവദിക്കുന്നതിൽ വീഴ്ചകൾ ആരംഭിച്ചത്. അതിനുമുമ്പ് വരെ കേരളം തുക വിനിയോ​ഗിച്ചിട്ട് കേന്ദ്രഫണ്ട് വരുമ്പോൾ വകയിരുത്തുകയായിരുന്നു. കണക്കുകളിൽ കൃത്യതയുണ്ടെങ്കിലും പോർട്ടലിലുണ്ടാകുന്ന തകരാറുകളും ഫണ്ടിനെ ബാധിക്കാറുണ്ട്. ഇവയെല്ലാം മറച്ചുവച്ച് കേരളത്തെ വിമർശിക്കാനുള്ള തിടുക്കമാണ് മാധ്യമങ്ങൾക്ക്. കേന്ദ്രം തുക അനുവദിക്കാത്തതും കേരളത്തിന്റെ കുറ്റമാക്കി പഴിചാരൽ തുടരുകയാണ്‌ മാധ്യമങ്ങൾ.

Related posts

ഇ ശ്രം പോര്‍ട്ടല്‍: രജിസ്‌ട്രേഷന്‍ ഡിസംബര്‍ 31 വരെ

Aswathi Kottiyoor

സ്വകാര്യ ആശുപത്രികളില്‍ രോഗികള്‍ക്ക് പരാതി പരിഹാര സെല്‍ ; സംവിധാനം ഒരുക്കുന്നത് ഐഎംഎ.

Aswathi Kottiyoor

തൃശൂരില്‍ കാര്‍ ഷോറൂമില്‍ തീപ്പിടിത്തം;കാറുകള്‍ കത്തിനശിച്ചു

Aswathi Kottiyoor
WordPress Image Lightbox