കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ എന്നിവരാണ് ടീമിലെ സ്പിന്നര്‍മാര്‍. ഷാര്‍ദുല്‍ താക്കുര്‍, മുഹമ്മദ് സിറാജ്, ജസ്പ്രിത് ബുമ്ര എന്നിവരാണ് പേസര്‍മാര്‍. മത്സരത്തിന് മഴ ഭീഷണിയുള്ളതും ആരാധകരെ വിഷമത്തിലാക്കുന്നു.വൈകിട്ട് 4.30യോടെ മഴ കൂടാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ പ്രവചനം. എങ്കിൽ മത്സരം ചുരുങ്ങിയ ഓവറുകയിലേക്ക് മാറ്റാനും സാധ്യതയുണ്ട്.
ആകെ 132 ഏകദിന മത്സരങ്ങളില്‍ ഏറ്റുമുട്ടിയ ഇരു ടീമുകളിൽ പാകിസ്താൻ 73 എണ്ണത്തില്‍ വ്യജയിച്ചപ്പോൾ ഇന്ത്യ 55 എണ്ണത്തിൽ വിജയിച്ചു. നാല് മത്സരങ്ങളില്‍ ഫലം കണ്ടില്ല. എന്നാൽ ഏഷ്യ കപ്പിൽ ആകെ 17 മത്സരങ്ങളില്‍ ഇന്ത്യ 9 എണ്ണത്തില്‍ ജയിച്ചു. പാകിസ്താൻ ജയിച്ചത് ആറ് കളിയില്‍. രണ്ട് മത്സരങ്ങളില്‍ ഫലമുണ്ടായില്ല.