സർവകലാശാലയിലെയും ഗവേഷകർ
സർവകലാശാലയിലെയും ലിയോൺ സംയുക്തമായാണ് ഇതേക്കുറിച്ച് പഠനം നടത്തിയത്. ആക്രമണകാരികളായ നൈൽ മുതലകൾ വസിക്കുന്ന പ്രദേശങ്ങളിൽ കരയുന്ന കുഞ്ഞുമായി എത്തിയാൽ അവ ആക്രമിക്കാനുള്ള കണ്ടെത്തൽ. മൊറോക്കോയിലെ കോക്കോപാർക്കിലെ മുതലകളിലായിരുന്നു പഠനം. ഇവിടത്തെ ഭൂരിഭാഗം മുതലകളും കുഞ്ഞുങ്ങളുടെ ശബ്ദങ്ങളോട് പ്രതികരിച്ചിരുന്നു.വ്യത്യസ്ത രീതിയിലുള്ള കരച്ചിലുകളാണ് മുതലകളെ കേൾപ്പിച്ചത്. കൂടുതൽ വിഷാദ ഭാവത്തിലുള്ള കരച്ചിലുകൾ മുതലകളിൽ കൂടുതൽ വേഗത്തിൽ പ്രതികരണങ്ങൾ ഉണ്ടാക്കി. എന്നാൽ മനുഷ്യക്കുഞ്ഞുങ്ങളുടെ മാത്രമല്ല ബോണോബോസുകളുടെയും ചിമ്പാൻസികളുടെയും കുഞ്ഞുങ്ങളുടെ ശബ്ദം കേൾപ്പിച്ചപ്പോഴും മുതലകൾ സമാനമായ രീതിയിൽ പ്രതികരിച്ചിരുന്നു. ഇര അടുത്തെത്തി എന്ന തിരിച്ചറിവിലാണ് മുതലകൾ പ്രതികരിക്കുന്നത് എന്നാണ് കണ്ടെത്തലെങ്കിലും അത് മാത്രമല്ല കാരണമെന്നും ഗവേഷകർ ചൂണ്ടിക്കാണിക്കുന്നുണ്ട്. പെൺമുതലകളിൽ ഈ കരച്ചിലുകൾ കേൾക്കുമ്പോൾ മാതൃത്വഭാവം ഉണരുന്നുണ്ടാവാം എന്നായിരുന്നു ഇവരുടെ നിഗമനം.