![](https://opennewsx24.com/wp-content/uploads/2023/07/Teacher-Representational-image-e1690519005717-300x156.jpg)
![](https://opennewsx24.com/wp-content/uploads/2023/07/Teacher-Representational-image-e1690519005717-300x156.jpg)
ആലപ്പുഴ മെഡിക്കൽ കോളജിലെ 150 എംബിബിഎസ് സീറ്റുകളുടെ അനുമതി റദ്ദാക്കാൻ ദേശീയ മെഡിക്കൽ കമ്മിഷൻ തീരുമാനിച്ചെങ്കിലും ആരോഗ്യ വകുപ്പ് സമ്മർദം ചെലുത്തി പിൻവലിപ്പിക്കുകയായിരുന്നു. മറ്റു മെഡിക്കൽ കോളജുകളിലും മതിയായ അധ്യാപകരില്ല. മെഡിക്കൽ കമ്മിഷന്റെ സമിതി ഓരോ മെഡിക്കൽ കോളജിലും പരിശോധനയ്ക്ക് എത്തുമ്പോൾ മറ്റു മെഡിക്കൽ കോളജിലുള്ളവരെ ഇവിടേക്കു മാറ്റിനിയമിക്കും. ഇത്തരം സർക്കസിലൂടെയാണു 12 മെഡിക്കൽ കോളജുകളുടെയും അംഗീകാരം സംരക്ഷിച്ചു വരുന്നത്.
അടുത്ത വർഷം മുതൽ അധ്യാപകരെ മാറ്റി നിയമിച്ചു സമിതിയുടെ കണ്ണിൽ പൊടിയിടാനാവില്ല. രാജ്യത്തെ എല്ലാ മെഡിക്കൽ കോളജുകളിലും ആധാർ ബന്ധിത പഞ്ചിങ് സംവിധാനം ഏർപ്പെടുത്താൻ കമ്മിഷൻ തീരുമാനിച്ചിട്ടുണ്ട്. അതുവഴി, ഏതൊക്കെ മെഡിക്കൽ കോളജുകളിലാണ് അധ്യാപകരുടെ ക്ഷാമമെന്നു തിരിച്ചറിഞ്ഞ് കോഴ്സുകളുടെ അംഗീകാരം റദ്ദാക്കുമെന്ന് കമ്മിഷൻ മുന്നറിയിപ്പു നൽകിയിട്ടുണ്ട്.