്‘‘ഇഡി മുഖേനയാണ് ബിജെപി രാഷട്രീയ പ്രവർത്തനം നടത്തുന്നത്. സെന്തിൽ ബാലാജിയോട് ഇഡി അപമര്യാദയായി പെരുമാറിയത് എല്ലാവർക്കും അറിയാം. രാഷ്ട്രീയ കുടിപ്പകയാണ് ഇതിന് പിന്നിൽ. പത്ത് വർഷം മുമ്പുള്ള കേസ് കുത്തിപ്പൊക്കി അദ്ദേഹത്തെ തടവിലാക്കി മാനസിക സമ്മർദത്തിലാക്കുകയാണ്. ഇഡിയുടെ പ്രവർത്തനം മൂലം ശരീരികവും മാനസികവുമായി തകർന്ന സെന്തിലിന്റെ ജീവനു പോലും ഭീഷണി നേരിടുകയാണ്.
‘‘എന്തെങ്കിലും പരാതിയുടെ അടിസ്ഥാനത്തിലോ കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലോ അന്വേഷണം നടത്തിയാൽ തെറ്റില്ല. കേസ് ഭയന്ന് ഒളിച്ചോടാൻ അദ്ദേഹം ഒരു സാധാരണക്കാരനല്ല. അഞ്ച് തവണ എംഎൽഎ ആയ ആളാണ്. ഭീകരവാദിയെപ്പോലെ തടവിലാക്കി അന്വേഷണം നടത്തേണ്ട ആവശ്യകത എന്താണ്. എല്ലാ വിശദീകരണവും നൽകാൻ തയാറാണെന്ന് ഇഡി അന്വേഷണ ഉദ്യോഗസ്ഥർ എത്തിയപ്പോൾ സെന്തിൽ പറഞ്ഞതാണ്. എന്നാൽ ഒരാളെയും കാണാൻ അനുവദിക്കാതെ 18 മണിക്കൂറാണ് അദ്ദേഹത്തെ ഇഡി തടവിൽ വച്ചത്. ബിജെപിയുടെ രാഷ്ട്രീയം ജനവിരുദ്ധമാണ്.’’–സ്റ്റാലിൻ പറഞ്ഞു.
ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയെന്ന കേസിൽ ഇഡി അറസ്റ്റ് ചെയ്ത തമിഴ്നാട് വൈദ്യുതി – എക്സൈസ് മന്ത്രി വി.സെന്തിൽ ബാലാജിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തിരുന്നു. ഈ മാസം 28 വരെയാണ് റിമാൻഡ്. നെഞ്ചുവേദന അനുഭവപ്പെട്ട മന്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു