28.9 C
Iritty, IN
July 5, 2024
  • Home
  • Kerala
  • *ഓണ്‍ലൈന്‍ പരിചയം വിവാഹത്തിലെത്തി; അഞ്ജുവിന്റെ മരണത്തില്‍ അന്വേഷണം, സംസ്‌കാരത്തെച്ചൊല്ലി തര്‍ക്കം.*
Kerala

*ഓണ്‍ലൈന്‍ പരിചയം വിവാഹത്തിലെത്തി; അഞ്ജുവിന്റെ മരണത്തില്‍ അന്വേഷണം, സംസ്‌കാരത്തെച്ചൊല്ലി തര്‍ക്കം.*

തിരുവനന്തപുരം: പുത്തന്‍തോപ്പില്‍ യുവതിയും കുഞ്ഞും ഭര്‍തൃഗൃഹത്തില്‍ പൊള്ളലേറ്റ് മരിച്ച സംഭവം ആറ്റിങ്ങല്‍ ഡിവൈ.എസ്.പി. അന്വേഷിക്കും. മരണത്തില്‍ ദുരൂഹത ആരോപിച്ച് യുവതിയുടെ ബന്ധുക്കള്‍ കഴിഞ്ഞദിവസം റൂറല്‍ എസ്.പി.ക്ക് പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് കേസിന്റെ അന്വേഷണം ആറ്റിങ്ങല്‍ ഡിവൈ.എസ്.പിക്ക് കൈമാറിയത്. അതേസമയം, ഭര്‍തൃവീട്ടുകാരും യുവതിയുടെ വീട്ടുകാരും അവകാശമുന്നയിച്ചതോടെ ഇരുവരുടെയും മൃതദേഹങ്ങള്‍ പോലീസ് വിട്ടുകൊടുത്തിട്ടില്ല. തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ യുവതിയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ചൊവ്വാഴ്ചയാണ് പുത്തന്‍തോപ്പ് ‘റോജാ ഡെയ്‌ലി’ല്‍ രാജുജോസഫ് ടിന്‍സിലിന്റെ ഭാര്യ അഞ്ജു(23)വിനെ ഭര്‍തൃവീട്ടില്‍ പൊള്ളലേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഒപ്പമുണ്ടായിരുന്ന ഒന്‍പതുമാസം പ്രായമുള്ള മകന്‍ ഡേവിഡിനെ ഗുരുതരമായി പൊള്ളലേറ്റനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും ബുധനാഴ്ച രാവിലെ കുഞ്ഞും മരിച്ചു.വീട്ടിലെ കുളിമുറിയില്‍ ചൊവ്വാഴ്ച വൈകിട്ട് ആറുമണിയോടെയാണ് അഞ്ജുവിനെയും കുഞ്ഞിനെയും പൊള്ളലേറ്റനിലയില്‍ കണ്ടതെന്നാണ് ഭര്‍ത്താവ് രാജുജോസഫിന്റെ മൊഴി. ആറുമണിയോടെ ‘താനും മകനും ഈ ലോകത്തില്‍നിന്ന് പോകുന്നു’ എന്ന് അഞ്ജു മൊബൈലില്‍ സന്ദേശം അയച്ചിരുന്നു. ഉടന്‍തന്നെ വീട്ടിലെത്തിയെങ്കിലും വാതില്‍ അകത്തുനിന്നും പൂട്ടിയനിലയിലായിരുന്നു. തട്ടിവിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. തുടര്‍ന്ന് വീടിന്റെ പിന്‍ഭാഗത്തെ വാതില്‍ പൊളിച്ച് അകത്തുകടന്നതോടെയാണ് കുളിമുറിയില്‍ നിന്ന്‌ രൂക്ഷഗന്ധവും പുകയും ഉയരുന്നത് കണ്ടത്. നോക്കിയപ്പോള്‍ അഞ്ജുവിന്റെ ശരീരം കത്തിക്കരിഞ്ഞനിലയിലായിരുന്നു. ഒരുകാലിന് സ്വാധീനക്കുറവുണ്ടായതിനാല്‍ അഞ്ജുവിനെ തനിക്ക് പുറത്തെടുക്കാനായില്ല. ഇതിനിടെ മകന് ജീവനുണ്ടെന്ന് തോന്നിയതോടെ മകനെയും എടുത്ത് അയല്‍ക്കാരുടെ സഹായത്തോടെ ആശുപത്രിയില്‍ പോവുകയായിരുന്നുവെന്നും രാജുജോസഫ് പറഞ്ഞിരുന്നു.

അതേസമയം, സംഭവത്തില്‍ അടിമുടി ദുരൂഹതയുണ്ടെന്നാണ് അഞ്ജുവിന്റെ പിതാവും ബന്ധുക്കളും ആരോപിക്കുന്നത്. അഞ്ജുവിന്റെ മരണം ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്നും ആരോപിച്ച് പിതാവ് പ്രമോദ് റൂറല്‍ എസ്.പി.ക്ക് പരാതിയും നല്‍കിയിട്ടുണ്ട്.നടത്തണമെന്നായിരുന്നു അഞ്ജുവിന്റെ ബന്ധുക്കളുടെ ആവശ്യം. എന്നാല്‍ വിവാഹത്തോടെ മതംമാറിയതിനാല്‍ ക്രിസ്ത്യന്‍ ആചാരപ്രകാരം മൃതദേഹം സംസ്‌കരിക്കണമെന്ന ആവശ്യവുമായി ഭര്‍ത്താവിന്റെ കുടുംബവും രംഗത്തെത്തി. ഇരുകൂട്ടരും തമ്മില്‍ തര്‍ക്കം രൂക്ഷമായതോടെയാണ് മൃതദേഹം തത്കാലം ആര്‍ക്കും വിട്ടുകൊടുക്കേണ്ടതില്ലെന്നും മോര്‍ച്ചറിയില്‍ സൂക്ഷിക്കാനും പോലീസ് തീരുമാനിച്ചത്. തര്‍ക്കം ഒത്തുതീര്‍പ്പാക്കിയശേഷം മൃതദേഹങ്ങള്‍ വീട്ടുകൊടുക്കുമെന്നും പോലീസ് പറഞ്ഞു.

Related posts

യാത്രപോകാം കുടുംബശ്രീ ‘ട്രാവലറി’ൽ

Aswathi Kottiyoor

ഡയറി കോളജ് സ്ഥാപിക്കും: മന്ത്രി ജെ. ചിഞ്ചുറാണി

Aswathi Kottiyoor

സർക്കാർ ജീവനക്കാർക്കു മികച്ച താമസസൗകര്യം ഒരുക്കുമെന്നു പൊതുമരാമത്തു മന്ത്രി പി.എ. മുഹമ്മദ് റിയാസ്.

Aswathi Kottiyoor
WordPress Image Lightbox