ബംഗളൂരു> കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേടിയ വിജയത്തിൽ തോൽവി സമ്മതിച്ച് മുഖ്യമന്ത്രി ബസവരാജ ബൊമ്മെെ . പാർടിയെ പുനഃസംഘടിപ്പിക്കുമെന്നും ലോകസഭാ തെരഞ്ഞെടുപ്പിൽ ശക്തമായി തിരിച്ചുവരുമെന്നും പറഞ്ഞു. പ്രധാനമന്ത്രി മോഡിയും ബിജെപി പ്രവർത്തകരും പ്രയത്നിച്ചിട്ടും അർഹമായ വിജയം നേടാനായില്ലെന്നും ബൊമെെ പറഞ്ഞു.
224 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 132 സീറ്റിൽ മുന്നിട്ട് നിൽക്കുന്നത് കോൺഗ്രസ് ആണ്. ഭരണകക്ഷിയായ ബിജെപിക്ക് 67 സീറ്റിലാണ് വിജയിക്കാനായത്. ബിജെപിക്കൊപ്പം നിന്നിരുന്ന ജെഡിഎസ് 22ലേക്ക് ചുരുങ്ങി.