സ്കൂൾ ഉച്ചഭക്ഷണ പദ്ധതിക്ക് സോഷ്യൽ ഓഡിറ്റ്: മന്ത്രി വി. ശിവൻകുട്ടിതിരുവനന്തപുരം: ഉച്ചഭക്ഷണ പദ്ധതി നടത്തിപ്പ് കൂടുതൽ കാര്യക്ഷമമാക്കുന്നതിന് പദ്ധതി സോഷ്യൽ ഓഡിറ്റിന് വിധേയമാക്കുകയാണെന്നു പൊതുവിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. കിലയുടെ നേതൃത്വത്തിൽ നടക്കുന്ന സോഷ്യൽ ഓഡിറ്റ് ഇതിനോടകം 12 ജില്ലകളിൽ പൂർത്തീകരിച്ചിട്ടുണ്ട്. മാർച്ച് 10ഓടെ ഈ വർഷത്തെ സോഷ്യൽ ഓഡിറ്റ് പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.
ഓരോ ജില്ലയിൽ നിന്നും 20 സ്കൂളുകൾ വീതം സംസ്ഥാനത്തെ 14 ജില്ലകളിലായി 280 സ്കൂളുകൾ തെരഞ്ഞെടുത്താണ് സോഷ്യൽ ഓഡിറ്റ് നടത്തിയത്. തീരപ്രദേശം, മലമ്പ്രദേശം, ട്രൈബൽ ഏരിയ തുടങ്ങിയ മേഖലകളിലെ സ്കൂളുകൾ ഇതിലുണ്ടെന്നും മന്ത്രി പറഞ്ഞു.
കുട്ടികൾക്ക് അഞ്ച് കിലോ അരി
സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ അംഗങ്ങളായിട്ടുള്ള എല്ലാ കുട്ടികൾക്കും മധ്യവേനൽ അവധിക്കാലത്ത് അഞ്ച് കിലോ അരി വീതം നൽകുന്നതിന് തീരുമാനിച്ചിട്ടുണ്ടെന്നു മന്ത്രി പറഞ്ഞു. മാർച്ച് 20 മുതൽ അരി വിതരണം ആരംഭിക്കും.