24.3 C
Iritty, IN
July 1, 2024
  • Home
  • Kerala
  • കെഎസ്ആർടിസി: ടാർഗറ്റ് തികച്ചാൽ 5ന് പൂർണ ശമ്പളം; നിർദേശവുമായി മന്ത്രിയും എംഡിയും.
Kerala

കെഎസ്ആർടിസി: ടാർഗറ്റ് തികച്ചാൽ 5ന് പൂർണ ശമ്പളം; നിർദേശവുമായി മന്ത്രിയും എംഡിയും.

തിരുവനന്തപുരം ∙ ഓരോ കെഎസ്ആർടിസി ഡിപ്പോയ്ക്കും വരുമാന ലക്ഷ്യം (ടാർഗറ്റ്) നിശ്ചയിച്ചുനൽകി അതിന്റെ അടിസ്ഥാനത്തിൽ ശമ്പളവിതരണം നടത്താമെന്നു നിർദേശം. ഉന്നതോദ്യോഗസ്ഥർക്കായി സംഘടിപ്പിച്ച ശിൽപശാലയിൽ മന്ത്രി ആന്റണി രാജുവും കെഎസ്ആർടിസി എംഡി ബിജു പ്രഭാകറുമാണ് നി‍ർദേശം വച്ചത്. ടാർഗറ്റ് കൈവരിക്കുന്ന ഡിപ്പോകളിലെ ജീവനക്കാർക്കു മാത്രം ഏപ്രിൽ മുതൽ എല്ലാ മാസവും അഞ്ചാം തീയതിക്കകം മുഴുവൻ ശമ്പളം; മറ്റു ഡിപ്പോകളിൽ നേടിയ വരുമാനത്തിന്റെ തോത് അനുസരിച്ചുള്ള ശമ്പളം അഞ്ചാം തീയതിക്കകവും ബാക്കി പിന്നീടും എന്നതാണു നിർദേശം. ഇതിനെ എതിർക്കുമെന്നു ജീവനക്കാരുടെ സംഘടനകൾ വ്യക്തമാക്കി.

ബിജു പ്രഭാകർ എംഡിയായ ശേഷമാണ് ഡിപ്പോകൾക്കു ടാർഗറ്റ് നിശ്ചയിച്ചത്. ഓരോ ഡിപ്പോയിലെയും ജീവനക്കാർ, ബസുകൾ, ഷെഡ്യൂളുകൾ, വരുമാനം എന്നിവ കണക്കിലെടുത്താണ് ഇതു നിശ്ചയിച്ചത്. എന്നാൽ ടാർഗറ്റ് പലപ്പോഴായി ഉയർത്തി. ഒരിടത്തും ലക്ഷ്യം പൂർണമായി നേടാനായില്ല. ആ സാഹചര്യത്തിൽ എല്ലാ മാസവും അഞ്ചിനകം ശമ്പളം നൽകുമെന്ന ഉറപ്പിൽനിന്നു പിന്നോട്ടുപോകാനാണ് പുതിയ നിർദേശമെന്നു ജീവനക്കാർ പറയുന്നു.

Related posts

സെന്‍സെക്‌സില്‍ 500 പോയന്റ് നേട്ടത്തോടെ തുടക്കം, നിഫ്റ്റി 17,750 കടന്നു.

Aswathi Kottiyoor

കേരളത്തെ ഭിന്നശേഷി സൗഹൃദമാക്കുന്നതിനുള്ള നടപടി ത്വരിതപ്പെടുത്തണം: മന്ത്രി ഡോ. ആർ. ബിന്ദു

Aswathi Kottiyoor

*അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള കോടതി ഉത്തരവുമായി സ്റ്റേഷനിലെത്തിയയാൾ മറ്റൊരു കേസിൽ അറസ്റ്റിൽ.* ഒറ്റപ്പാലം: സാമ്പത്തികക്രമക്കേട് ആരോപിക്കപ്പെട്ട കേസിൽ അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള കോടതിയുത്തരവുമായി പോലീസ് സ്റ്റേഷനിലെത്തിയയാൾ മറ്റൊരു കേസിൽ അറസ്റ്റിൽ. മുൻ ബാങ്ക് മാനേജർ എറണാകുളം കാക്കനാട് ഐ.എം.ജി. ജങ്ഷൻ ഡിവൈൻ വില്ലേജിൽ ഫസ്റ്റ് അവന്യൂ ബൻസാരിയിൽ രമേഷ് വിശ്വനാഥനെയാണ്‌ (56) ഒറ്റപ്പാലം പോലീസ് അറസ്റ്റുചെയ്തത്. സാമ്പത്തികത്തട്ടിപ്പ് നടത്തിയെന്ന്‌ കാണിച്ച് ഒറ്റപ്പാലം സ്വദേശി സുരേഷ് ഉണ്ണിനായർ നൽകിയ പരാതിയിലാണ് അറസ്റ്റ്. 2018-2019 കാലത്ത് രമേഷ്, പൊതുമേഖലാബാങ്കിന്റെ ഒറ്റപ്പാലം ശാഖയിൽ മാനേജരായിരിക്കെയാണ് കേസിനാസ്പദമായ ആദ്യത്തെ സംഭവം നടന്നത്. മാനദണ്ഡങ്ങൾ പാലിക്കാതെയും തിരിച്ചടവുകൾ ഉറപ്പുവരുത്താതെയും വായ്പകൾ നൽകി ബാങ്കിനെ വഞ്ചിച്ചുവെന്നാണ് പരാതി. 21.27 ലക്ഷം രൂപ ക്രമക്കേട് നടത്തിയെന്നും ആരോപിക്കപ്പെട്ടു. ഈ കേസിൽ രമേഷ് ഹൈക്കോടതിയെ സമീപിക്കുകയും അറസ്റ്റ് ചെയ്യരുതെന്ന ഇടക്കാല ഉത്തരവ് സമ്പാദിക്കുകയും ചെയ്തിരുന്നുവെന്ന് പോലീസ് പറയുന്നു. ഈ ഉത്തരവുപ്രകാരം തിങ്കളാഴ്ച അന്വേഷണോദ്യോഗസ്ഥനുമുമ്പിൽ ഹാജരാകവേയാണ് സമാനമായ മറ്റൊരു കേസിൽ അറസ്റ്റിലായത്. എറണാകുളം ആസ്ഥാനമായി പ്രവർത്തിക്കുന്ന ധനകാര്യസ്ഥാപനത്തിന്റെ ചെയർമാനാണെന്നു പരിചയപ്പെടുത്തി 10 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് ഒറ്റപ്പാലം സ്വദേശി സുരേഷിന്റെ പരാതി. മുൻപരിചയം ഉപയോഗപ്പെടുത്തി 12 ശതമാനം പലിശ തരാമെന്ന് പറഞ്ഞ് കബളിപ്പിച്ചായിരുന്നു പണം തട്ടലെന്ന് പോലീസ് പറഞ്ഞു. എന്നാൽ, പിന്നീട് പണമോ പലിശയോ നൽകിയില്ല. കോടതിയിൽ ഹാജരാക്കിയ രമേഷിനെ ഉപാധികളോടെ ജാമ്യത്തിൽ വിട്ടതായി പോലീസ് അറിയിച്ചു.

Aswathi Kottiyoor
WordPress Image Lightbox