കഴിഞ്ഞ വര്‍ഷത്തെ പ്രകൃതി വാതക കയറ്റുമതിയില്‍ ഖത്തറും യുഎസും മുന്നില്‍. 81.2 മില്യണ്‍ ടണ്‍ എല്‍എന്‍ജി വീതമാണ് ഇരുരാജ്യങ്ങളും കയറ്റുമതി ചെയ്തത്. റഷ്യ-യുക്രെയ്ൻ യുദ്ധമാണ് കയറ്റുമതി കൂടാന്‍ കാരണം.
2021ല്‍ ഖത്തറിനെ മറികടന്ന് അമേരിക്ക ലോകത്തെ ഏറ്റവും വലിയ പ്രകൃതിവാതക കയറ്റുമതി രാജ്യമായിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഖത്തര്‍ ഇക്കാര്യത്തില്‍ അമേരിക്കയ്ക്കൊപ്പം ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു.
യൂറോപ്പിന് ആവശ്യമായ 40 ശതമാനം ദ്രവീകൃത പ്രകൃതി വാതകം റഷ്യയാണ് നല്കിക്കൊണ്ടിരുന്നത്. ഇതില്‍ മൂന്നിലൊന്ന് യുക്രെയ്ൻ വഴിയായിരുന്നു നല്‍കിയിരുന്നത്. യുദ്ധം തുടങ്ങിയതോടെ ഇത് നിലച്ചിരുന്നു.