ക്രിസ്മസിനു ദിവസങ്ങൾ മാത്രം ശേഷിക്കെ കേക്ക് വിപണിയിൽ തിരക്കേറി. ആളുകളുടെ ഇഷ്ടത്തിനനുസരിച്ചുള്ള അലങ്കാരത്തിലും രുചിയിലും കേക്കുകൾ നിർമിച്ചു നൽകുന്ന തിരക്കിലാണു വ്യാപാരികൾ. അതിനുവേണ്ട കൂട്ടുകൾ പല ബേക്കറികളും ഒരുക്കി വച്ചിട്ടുണ്ട്.
പ്ലം കേക്കുകൾക്കു തന്നെയാണു പ്രിയം. പ്ലമിന്റെ ‘റിച്ച്നെസ്സ്’ കൂട്ടുകെട്ടുകളിൽ വ്യത്യസ്തത വരുത്തി പത്തിലേറെ രുചികളിൽ കേക്ക് ഒരുക്കിയിട്ടുണ്ട്. സാദാ പ്ലം, റിച്ച് പ്ലം, റോയൽ പ്ലം, ഐറിഷ് പ്ലം, സ്പെഷൽ പ്ലം, കാജു പ്ലം, നട്സ് പ്ലം, പ്ലം വിത്ത് കോംപേസ്റ്റ്, പ്ലം വിത്ത് വനില, പ്ലം വിത്ത് പൈനാപ്പിൾ, പ്ലം വിത്ത് ബട്ടർ അങ്ങനെ പോകുന്നു വൈവിധ്യങ്ങൾ. സാദാ പ്ലം കേക്കിനു കിലോഗ്രാമിനു 400 രൂപയാണു വില. 1000 രൂപ വരെ വില വരുന്ന പ്ലം കേക്കുകളുണ്ട്. മൈദ, മുട്ട, ഡ്രൈ ഫ്രൂട്സ് എന്നിവയുടെ വില വർധിച്ചതിനാൽ കേക്കുകളുടെ വില 30 മുതൽ 50 രൂപ വരെ കൂടിയിട്ടുണ്ട്. പുതുവത്സര ദിനം വരെ കേക്ക് വിപണി സജീവമായിരിക്കുമെന്നു വ്യാപാരികൾ പറയുന്നു.
പുതുവത്സര ദിനം സ്പെഷൽ കേക്കുകളുമുണ്ട്. റെയിൻബോ കേക്ക്, ബൽജിയം ചോക്‌ലേറ്റ്, ഹണി അൽമോണ്ട്, ഓപ്പറാ കാൻഡി, ബ്ലുബെറി, വാൽനട്സ്, ബ്ലാക്ക് ഫോറസ്റ്റ്, വെറ്റ് ഫോറസ്റ്റ് തുടങ്ങി കേക്കുകൾക്കും ആവശ്യക്കാരേറെ. കുട്ടികളെ ആകർഷിക്കാനായി പാവയുടെ രൂപത്തിൽ അലങ്കരിച്ച ഡോൾ കേക്കുകളും വിപണിയിലുണ്ട്. ഇതിൽ നിന്നൊക്കെ വിത്യസ്ത നിറഞ്ഞൊരു താജ് മഹൽ മാതൃകയിൽ കേക്ക് നിർമ്മിച്ചു ഏവരെയും വിസ്മയിപ്പിക്കുകയാണ് കേളകത്തെ നോവ ബേക്കറി.എല്ലാ വർഷവും ക്രിസ്മസ് ന്യൂ ഇയർ വിപണി മുന്നിൽ കണ്ടു വിവിധ തരം കേക്കുകൾ നിർമ്മിക്കാറു ണ്ടെങ്കിലും ഇതരത്തിലൊന്ന് ആദ്യമായാണ് നിർമ്മിച്ചതെന്നും അവശ്യക്കാർക്ക് പറയുന്ന ഡിസൈൻ കേക്കുകൾ കുറഞ്ഞ സമയത്തിനുള്ളിൽ നൽകാനാണ് ശ്രെമിക്കുന്നതെന്ന് നോവ ബേക്കറി ഉടമ ഓപ്പൺ ന്യൂസിനോടുപറഞ്ഞു.