ബഫർ സോൺ ഉപഗ്രഹ സർവേ അന്തിമ രേഖയല്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. സർവേയ്ക്ക് പിന്നിൽ സദുദ്ദേശം മാത്രമാണ് ഉണ്ടായിരുന്നതെന്ന് അദേഹം അറിയിച്ചു.
സർവേയിൽ എല്ലാ കാര്യങ്ങളും ഉൾപ്പെട്ടിട്ടില്ലെന്ന് ബോധ്യമായി; കാര്യങ്ങളിൽ വ്യക്തത വരുത്തണമെന്ന് തന്നെയാണ് സർക്കാരിന്റെ നിലപാട്. ഓരോ പ്രദേശത്തെയും വിവരങ്ങൾ മനസിലാക്കാൻ വിദഗ്ധ സമിതിയെ നിയോഗിച്ചു. നേരത്തെ വിട്ടുപോയ കാര്യങ്ങളിൽ വ്യക്തത വരുത്തുമെന്നും അദേഹം കൂട്ടിച്ചേർത്തു.