ശബരിമലയില്‍ പോലീസുകാര്‍ക്ക് നല്കിയ വിവാദ കൈപ്പുസ്തകം പിന്‍വലിച്ചുവെന്ന് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്. പോലീസിന് നല്കിയ കൈപ്പുസ്തകം പഴയതാണെന്നും സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും ദുരുദേശ്യമില്ലെന്നും മന്ത്രി അറിയിച്ചു.
അതേസമയം, നേരത്തെ പ്രിന്റ് ചെയ്തുവച്ചിരുന്ന പുസ്തകമാണ് വിതരണം ചെയ്തതെന്ന് എഡിജിപി അജിത് കുമാര്‍ പറഞ്ഞു. എല്ലാം തിരുത്തി പുതിയ നിര്‍ദേശം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ശബരിമല തീർത്ഥാടനകാലം തുടങ്ങിയതിന്റെ പശ്ചാത്തലത്തില്‍ ശബരമലയില്‍ ഡ്യൂട്ടിക്കെത്തിയ പോലീസുകാര്‍ക്കുള്ള ആഭ്യന്തര വകുപ്പിന്റെ കൈപ്പുസ്തകത്തിലാണ് വിവാദ നിര്‍ദ്ദേശം ഉണ്ടായിരുന്നത്.
എല്ലാ തീർത്ഥാടകർക്കും ശബരിമലയിൽ പ്രവേശനമുണ്ടെന്നായിരുന്നു കൈപ്പുസ്തകത്തിലെ പരാമർശം. ഇതിനെതിരെ ബിജെപി രംഗത്ത് എത്തിയിരുന്നു.