കണ്ണൂര്‍: പ്രതിദിനം 482 രൂപ വരുമാനമുള്ള പെട്രോള്‍ പമ്പ് തൊഴിലാളികള്‍ക്ക് യാത്ര ചെലവ്, ഭക്ഷണം, എന്നിവ കഴിച്ചാല്‍ ഈ വരുമാനം കൊണ്ട് കുടുംബം പുലർത്താൻ കഴിയാത്ത സാഹചര്യമാണെന്ന് കണ്ണൂർ ജില്ലാ ഫ്യൂയൽ എംപ്ലോയീസ് യൂണിയൻ പ്രസ്താവനയിൽ പറഞ്ഞു. തൊഴിലാളികള്‍ക്ക് ഇഎസ്ഐ, പി.എഫ് ബാധകമാക്കാന്‍ ഓയില്‍ കമ്പനി ഇടപെടുന്നില്ല. ഇഎസ്ഐ ബാധകമാക്കാത്തതിനാൽ തൊഴിലാളികള്‍ക്ക് ചികില്‍സയും ലഭിക്കുന്നില്ല.
2020 ഫെബ്രുവരി 19ന് കേരള സർക്കാർ കൊണ്ടുവന്ന മിനിമം കൂലിക്കെതിരേ പെട്രോള്‍ പമ്പ് ഉടമകള്‍ ഹൈക്കോടതിയില്‍ പോയി സ്റ്റേ വാങ്ങിയിരിക്കുകയാണ്. ഓഗസ്റ്റ് 23 ന് ശമ്പളവര്‍ധന ആവിശ്യപ്പെട്ട് ജില്ലയിലെ ഉടമകള്‍ക്കും ജില്ലാ ലേബര്‍ ഓഫീസര്‍ക്കും നോട്ടീസ് നല്‍കിയിരുന്നു. എന്നാൽ ജില്ലാ ലേബര്‍ ഓഫീസര്‍ വിളിച്ച കോണ്സിലേഷനില് ഉടമകള്‍ പങ്കെടുത്തില്ല. ഈ സാഹചര്യത്തിൽ പണിമുടക്കമുണ്ടായാല് അതിന്റെ പൂര്‍ണ ഉത്തരവാദി ഉടമകള്‍ മാത്രമായിരുക്കുമെന്നും യൂണിയൻ പ്രസ്താവനയിൽ പറയുന്നു.