സംസ്ഥാനത്ത് റിയൽ എസ്റ്റേറ്റ് മേഖലയിൽ വൻ നികുതി വെട്ടിപ്പ്. 15 റിയൽ എസ്റ്റേറ്റ് ഇടപാടുകാർ നികുതിയിനത്തിൽ കോടിക്കണക്കിന് രൂപയുടെ ജിഎസ്ടി അടച്ചിട്ടില്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്. 162 കോടി രൂപയുടെ നികുതി വെട്ടിപ്പ് നടന്നതായി ജിഎസ്ടി വകുപ്പ് പറയുന്നു.
703 കോടി രൂപയുടെ വരുമാനത്തിന് റിയൽ എസ്റ്റേറ്റ് ഇടപാടുകാര്‍ ജിഎസ്ടി അടച്ചിട്ടില്ല. നികുതി വെട്ടിപ്പ് നടത്തിയവരിൽ നിരവധി ഫ്ളാറ്റ് നിർമാതാക്കളുമുണ്ട്. ഇവരിൽ നിന്ന് 26 കോടി രൂപ പിഴയായി ഈടാക്കിയിട്ടുണ്ട്. സെൻട്രൽ ജിഎസ്ടി വിഭാഗത്തിന്റെ കൊച്ചി ഓഫീസ് നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ.