24.2 C
Iritty, IN
October 5, 2024
  • Home
  • Kerala
  • സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു.
Kerala

സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു. ആലപ്പുഴ ഹരിപ്പാട് നഗരസഭാ പരിധിയിൽ താറാവുകൾ ചത്തത് പക്ഷിപ്പനിയെ തുടർന്നാണെന്ന് സർക്കാർ സ്ഥിരീകരിച്ചു. ഭോപ്പാലിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമല്‍ ഡിസീസസില്‍ നടത്തിയ പരിശോധനയിലാണ് സാമ്പിളുകളില്‍ പക്ഷിപ്പനി വൈറസ് സാന്നിധ്യം കണ്ടെത്തിയത്.

ഹരിപ്പാട് നഗരസഭയിലെ ഒന്‍പതാം വാര്‍ഡിലെ വഴുതാനം പടിഞ്ഞാറ്, വഴുതാനം വടക്ക് പാടശേഖരങ്ങളില്‍ നിന്നാണ് സാമ്പിളുകള്‍ ശേഖരിച്ചത്. രോഗം സ്ഥിരീകരിച്ച സ്ഥലങ്ങളുടെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള മേഖലയിലെ താറാവുകളെയും മറ്റു പക്ഷികളെയും കൊന്ന് മറവു ചെയ്യുന്നതിനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കും.

ഇതിനായി എട്ട് ആര്‍ആര്‍ടികളെയും (റാപ്പിഡ് റെസ്‌പോണ്‍സ് ടീം) സജ്ജമാക്കിയിട്ടുണ്ട്. 20,471 പക്ഷികളെയാണ് കൊന്നൊടുക്കേണ്ടി വരിക. ഹരിപ്പാട് നഗരസഭയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച മേഖലയുടെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ നിന്നും പക്ഷികളെ കൊണ്ടുവരുന്നതും കൊണ്ടുപോകുന്നതും നിരോധിച്ചു. പരിശോധനകൾക്കായി പോലീസ്, റവന്യൂവകുപ്പ് അധികൃതരെ ചുമതലപ്പെടുത്തി.

പക്ഷിപ്പനി മനുഷ്യരിലേക്ക് പകരാതിരിക്കുന്നതിനുള്ള മുന്‍കരുതല്‍ നടപടി സ്വീകരിക്കാൻ ജില്ലാ ഭരണകൂടവും നിർദ്ദേശം നൽകി.

Related posts

ഒഴിവാക്കപ്പെടുന്ന കരാറുകാർക്ക്‌ നഷ്ടോത്തരവാദിത്വം പരിഗണനയിൽ: മന്ത്രി

Aswathi Kottiyoor

സ്ഥാനക്കയറ്റത്തിലെ സംവരണം സംബന്ധിച്ച വിധിയിൽ സുപ്രീം കോടതി നിലപാട് പുനഃപരിശോധിക്കില്ല.

Aswathi Kottiyoor

ഒന്ന് മുതൽ ഒമ്പത് വരെ ക്ലാസുകളിലെ വിദ്യാർഥികൾക്ക് ഇത്തവണ പരീക്ഷയില്ല

Aswathi Kottiyoor
WordPress Image Lightbox