ഗുരുതരമായ കിഡ്നി രോഗം മൂലം കുട്ടികൾ മരിച്ചതിന്റെ പശ്ചാത്തലത്തിൽ കഫ് സിറപ്പിന്റെയും ദ്രാവക മരുന്നുകളുടേയും വിൽപന ഇന്തോനേഷ്യ നിരോധിച്ചു.
കഫ് സിറപ്പുകളും ദ്രാവക മരുന്നുകളും കുറിച്ച് നൽകരുതെന്നും മരുന്നുകടകളിൽ ഇത്തരം ഉത്പന്നങ്ങൾ വിൽക്കരുതെന്നും സർക്കാർ നിർദേശം നൽകി. ശാസ്ത്രീയമായി തെളിവുകൾ ലഭിച്ചിട്ടില്ലെങ്കിലും മരുന്നുകളിൽ ഡൈഎഥലീൻ ഗ്ലൈക്കോൾ, എഥലീൻ ഗ്ലൈക്കോൾ എന്നീ പദാർഥങ്ങൾ കൂടിയ അളവിൽ കണ്ടെത്തിയതായി റിപ്പോർട്ടുകളുണ്ട്.
ഒരു വർഷത്തിനിടെ രാജ്യത്തെ 20 പ്രവിശ്യകളിലായി 99 കുട്ടികളാണ് കിഡ്നി തകരാർ ബാധിച്ച് മരിച്ചത്. 206 കുട്ടികൾ ചികിത്സയിൽ തുടരുകയാണ്.