മകൾ ദക്ഷയ ജനിച്ചതോടെ ജോലി ഉപേക്ഷിച്ചു. ഈ സമയത്താണ് തുല്യതാ പഠനക്ലാസിനെക്കുറിച്ച് അറിഞ്ഞത്. പ്രേരക് വി വി സിനിയോട് കാര്യംപറഞ്ഞതോടെ ഏലൂർ ഗവ. സ്കൂളിലേക്ക് പഠനത്തിനായി ക്ഷണിച്ചു.പല കാരണങ്ങളാൽ പാതിവഴിയിൽ പഠനം ഉപേക്ഷിക്കേണ്ടിവന്ന 35 പേർക്കൊപ്പം ഹ്യുമാനിറ്റീസ് വിഷയത്തിൽ പഠനം ആരംഭിച്ചു. പ്ലസ്‌വൺ മുഴുവൻ മാർക്കോടെ എ പ്ലസ് നേട്ടം. എന്നാൽ, മകൻ ദേവാനന്ദിനെ ഗർഭം ധരിച്ചതോടെ മുപ്പത്തടത്തുനിന്ന് ഏലൂർ ഗവ. സ്കൂളിലെത്തിയുള്ള പഠനം ബുദ്ധിമുട്ടായി.
ഭർത്താവ് ജിനീഷും അധ്യാപകരും സഹപാഠികളും പൂർണ പിന്തുണ നൽകി. യുട്യൂബ് ക്ലാസുകളും തുണയായി. പ്ലസ്‌ടു ഫലം വന്നപ്പോൾ ജില്ലയിൽനിന്ന് എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ രണ്ടുപേരിൽ ഒരാളായി നീതു. ഏലൂർ സ്കൂളിൽ നീതുവിനൊപ്പം പരീക്ഷയെഴുതിയ പി എസ് സഹീറയാണ് ഈ നേട്ടം കരസ്ഥമാക്കിയ മറ്റൊരാൾ. സഹീറയ്ക്ക് തൃക്കാക്കര ഭാരത്‌മാതാ കോളേജിൽ ബിഎ ഇംഗ്ലീഷിനാണ് പ്രവേശനം ലഭിച്ചത്.