24 C
Iritty, IN
July 5, 2024
  • Home
  • Kerala
  • ഓണത്തെ ലോക ഭൂപടത്തിലെത്തിക്കും: മന്ത്രി മുഹമ്മദ് റിയാസ്
Kerala

ഓണത്തെ ലോക ഭൂപടത്തിലെത്തിക്കും: മന്ത്രി മുഹമ്മദ് റിയാസ്

കോവിഡ് സൃഷ്ടിച്ച രണ്ടുവര്‍ഷത്തെ മാന്ദ്യം മറികടന്ന് ഈ വര്‍ഷത്തെ ഓണാഘോഷത്തോടെ കേരളത്തിലെ വിനോദസഞ്ചാരരംഗം കുതിച്ചുചാട്ടത്തിനു തയാറെടുത്തിരിക്കുകയാണെന്ന് ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസ്.

കേരളീയരെ സംബന്ധിച്ച് ഇത്തവണത്തെ ഓണാഘോഷം റിവഞ്ച് ഓണാഘോഷമായി മാറി. അത്രവലിയ ജനപങ്കാളിത്തവുമാണ് നാടെങ്ങും കാണാന്‍ സാധിച്ചത്. കേരള ടൂറിസത്തെ സംബന്ധിച്ച് പുതിയ ടൂറിസം സീസണിലേക്കുള്ള മുന്നേറ്റമായി ഓണാഘോഷം മാറിയെന്ന് മന്ത്രി പറഞ്ഞു.

ഓണത്തെയും കേരള ടൂറിസത്തെയും ലോക ടൂറിസം ഭൂപടത്തിലെ സ്ഥിരം സാന്നിധ്യമാക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസം സര്‍ക്കാരിനുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര ഭരണകര്‍ത്താക്കളും ഇതര സംസ്ഥാനത്തെ ഭരണാധികാരികളും കോവളത്ത് ഔദ്യോഗിക പരിപാടിക്ക് എത്തുന്ന അവസരത്തെ ഓണത്തിന്‍റെ പ്രചാരണത്തിനായുള്ള അവസരമാക്കി കേരളം മാറ്റി. കോവളത്ത് ആദ്യമായി പ്രത്യേക ദീപാലങ്കാരം ഒരുക്കിയത് ഇതിന്‍റെ ഭാഗമായാണ്.

തിരുവനന്തപുരം നഗരത്തില്‍ കൂടുതല്‍ ഇടങ്ങളിലേക്ക് ദീപാലങ്കാരം വ്യാപിപ്പിക്കാനും പതിവില്‍നിന്നു വ്യത്യസ്തമായി നേരത്തെ ആരംഭിക്കാനുമായി.

ആഭ്യന്തര വിനോദ സഞ്ചാരികളുടെ കാര്യത്തില്‍ നാം ഏറ്റവും വലിയ നേട്ടത്തിലേക്ക് എത്തിയിരിക്കുകയാണ്. വിദേശ വിനോദ സഞ്ചാരികളുടെ വരവില്‍ക്കൂടി ആ മുന്നേറ്റം സാധ്യമാക്കുകയാണ് അടുത്ത ലക്ഷ്യം. വിദേശ രാജ്യങ്ങളിലെ ട്രേഡ് ഫെയറുകളിലും മറ്റും പങ്കെടുത്ത് കൂടുതല്‍ വിദേശ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുവാനാണ് ശ്രമം. കൂടുതല്‍ സഞ്ചാരികള്‍ എത്തുന്ന രാജ്യങ്ങളില്‍ ഇതിനായി വലിയ പ്രചരണം നടത്തുന്നുണ്ട്. ലോകത്ത് കണ്ടിരിക്കേണ്ട അമ്പത് സ്ഥലങ്ങള്‍ ടൈം മാഗസിന്‍ തെരഞ്ഞെടുത്തപ്പോള്‍ കേരളത്തെ അടയാളപ്പെടുത്തിയതും ഈ സര്‍ക്കാര്‍ നടപ്പാക്കിയ കാരവാന്‍ ടൂറിസത്തക്കുറിച്ച് എടുത്തുപറഞ്ഞതും അംഗീകാരമാണ്.

ഓണാഘോഷത്തിന്‍റെ മുന്നൊരുക്കം നേരത്തെ ആരംഭിക്കാനായത് ജനങ്ങളെ ആഘോഷങ്ങളിലേക്ക് എത്തിക്കുന്നത് വേഗത്തിലാക്കിയിരുന്നു. കൂടുതല്‍ വേദികളിലേക്ക് ആഘോഷങ്ങള്‍ വ്യാപിപ്പിച്ച് എല്ലാ വിഭാഗം ജനങ്ങളെയും ഉള്‍ക്കൊള്ളാന്‍ ശ്രമിക്കുകയും ചെയ്തു. എല്ലാ കുടുംബങ്ങള്‍ക്കും ഓണം ആഘോഷിക്കാനുള്ള സാഹചര്യവും സര്‍ക്കാര്‍ ഒരുക്കിയതിലൂടെ ഓണം വിപണിയും സജീവമായിരുന്നു. കേരളത്തിലെ ഏറ്റവും വലിയ ട്രേഡ് ഫെയറായി ഓണം മാറിക്കഴിഞ്ഞു.

വഴിയോര കച്ചവടക്കാര്‍ മുതല്‍ വന്‍കിട ബിസിനസുകാര്‍ക്കുവരെ ഇതിന്‍റെ പ്രയോജനം ലഭിച്ചു. ഓണത്തിനായി പണം ചെലവഴിച്ചതിന് സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നവര്‍ ഈ യാഥാര്‍ഥ്യം കാണാതെ പോകരുത്. ഓണാഘോഷത്തിനുള്ള പരിപാടികള്‍ തെരഞ്ഞെടുത്തപ്പോള്‍ പ്രാദേശിക കലാകാരന്‍മാര്‍ക്ക് വേദി ഒരുക്കാനും പ്രത്യേകം ശ്രദ്ധിച്ചെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

Related posts

തപാല്‍ വകുപ്പിന്റെ പേരില്‍ തട്ടിപ്പ്; മുന്നറിയിപ്പുമായി പൊലീസ്

Aswathi Kottiyoor

കാറില്‍ ചാരി നിന്നതിന് മര്‍ദ്ദനം: ശിഹ്ഷാദിനെതിരെ വധശ്രമത്തിന് കേസ്

Aswathi Kottiyoor

സുസ്ഥിര വികസനത്തില്‍ മുന്നില്‍’, സംസ്ഥാനത്തിന്‍റെ നേട്ടങ്ങള്‍ വിവരിച്ച് ഗവര്‍ണറുടെ നയപ്രഖ്യാപനത്തിന് തുടക്കം

Aswathi Kottiyoor
WordPress Image Lightbox