ഇരിട്ടി: കണ്ണൂർ ജില്ലയിലെ പുന്നാട് നാലംഗ കുടുംബം വിഷംകഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. പുന്നാട് സ്വദേശി രാജേഷും ഭാര്യ അബിതയും രണ്ട് മക്കളുമാണ് വിഷം കഴിച്ചത്. കടക്കെണിയിലായതിനെ തുടർന്നാണ് കടുംകൈക്ക് മുതിർന്നതെന്ന് പൊലീസ് പറഞ്ഞു.
നാലുപേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരിട്ടി സബ് രജിസ്ട്രാര്‍ ഓഫിസിലെ ആധാരം എഴുത്തുകാരനായിരുന്നു രാജേഷ്. ചിട്ടി നടത്തിയിരുന്നുവെന്നും ഇത് തിരിച്ച് കൊടുക്കാനാവാതെ കടത്തിലാവുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
ഇന്നു രാവിലെ വീട്ടുകാരെ പുറത്ത് കാണാത്തതിനാല്‍ അയൽവാസികള്‍ വന്നു നോക്കിയപ്പോഴാണ് നാലുപേരെയും അവശനിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഉടന്‍ തന്നെ ഇരിട്ടി കീഴൂരിലെ അമല ആശുപത്രിയിലെത്തിച്ചെങ്കിലും സ്ഥിതി ഗുരുതരമായതിനാല്‍ കണ്ണൂരിലെ മിംസ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.