കോവിഡിന്റെ പുതിയ വകഭേദങ്ങൾ ഇനിയും ഉണ്ടായേക്കാമെന്ന് മുന്നറിയിപ്പ് നൽകി ഇഎംഎ(യൂറോപ്യൻ മെഡിസിൻസ് ഏജൻസി). അതിവേഗത്തിൽ കോവിഡ് വകഭേദങ്ങൾക്ക് വ്യതിയാനം സംഭവിക്കുന്നത് തുടരുന്നുണ്ടെന്നും ഇഎംഎ വ്യക്തമാക്കി.
കണക്കുകൾ പ്രകാരം യൂറോപ്പിൽ ഒമിക്രോൺ BA.5 വകഭേദം വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. പുതിയ തരംഗത്തിന്റെ സാഹചര്യവും സ്വഭാവവും നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. അതിനനുസരിച്ച് പുതിയ തരംഗങ്ങളെ നേരിടാൻ സജ്ജമാകുമെന്നും ഇഎംഎ അംഗമായ മാർകോ കാവൽറി പറഞ്ഞു. എന്നാൽ പുതിയ വകഭേദങ്ങും തരംഗവും പ്രവചിക്കാൻ ബുദ്ധിമുട്ടാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിൽ മറ്റേതു വകഭേദത്തേക്കാൾ ഒമിക്രോൺ BA2.75 അതിവേഗത്തിൽ വ്യാപിക്കുന്നത് ഇഎംഎ ചൂണ്ടിക്കാട്ടുകയും ചെയ്തു. ഇന്ത്യയിൽ വ്യാപിക്കുന്ന ഈ വകഭേദത്തെ അതീവ ജാഗ്രതയോടെ നിരീക്ഷിക്കേണ്ട സാഹചര്യമുണ്ടെന്നും ഇഎംഎ വ്യക്തമാക്കി.
കോവിഡ് അവസാനിക്കാറായിട്ടില്ലെന്നും തണുപ്പ് കാലാവസ്ഥ അടുക്കുന്നതിന് അനുസരിച്ച് ആശുപത്രി പ്രവേശവും മരണങ്ങളും കൂടുമെന്നാണ്
കഴിഞ്ഞ ദിവസമാണ് ലോകാരോഗ്യസംഘടന വ്യക്തമാക്കിയത്. തണുത്ത കാലാവസ്ഥ കൂടി വരുന്നതോടെ കൂടുതൽ ജാഗ്രത പാലിക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കുകയായിരുന്നു ലോകാരോഗ്യസംഘടന. നിലവിലുള്ള ഒമിക്രോണിന്റെ വകഭേദങ്ങൾക്ക് മുൻപുണ്ടായിരുന്നവയെ അപേക്ഷിച്ച് വ്യാപനശേഷി കൂടുതലാണെന്നും ലോകാരോഗ്യസംഘടന വ്യക്തമാക്കുകുണ്ടായി. പറയുന്നു.
കോവിഡിനൊപ്പം ജീവിക്കുന്നു എന്നുകരുതി മഹാമാരി അവസാനിച്ചുവെന്ന് നടിക്കുകയല്ല എന്ന് ലോകാരോഗ്യസംഘടനയുടെ ഡയറക്ടർ ജനറലായ ടെഡ്രോസ് അഥനോ ഗബ്രേഷ്യസ് പറുകയുണ്ടായി. കോവിഡിനൊപ്പം ജീവിക്കുക എന്നാൽ രോഗം വരാതിരിക്കാനുള്ള ലളിതമായ മുൻകരുതലെടുക്കുന്നതും രോഗംബാധിച്ചാൽ അപകടാവസ്ഥയിലേക്കോ മരണത്തിലേക്കോ പോകുന്നത് തടയാനുള്ള മാർഗങ്ങൾ സ്വീകരിക്കലുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു.