25.2 C
Iritty, IN
October 4, 2024
  • Home
  • Kerala
  • സൊനാലി ഫൊഗാട്ട് ‘കൊലപാതകം’; ദുരൂഹ കേന്ദ്രമായി വീണ്ടും ഗോവയിലെ കര്‍ലീസ് റെസ്‌റ്റോറന്റ്.
Kerala

സൊനാലി ഫൊഗാട്ട് ‘കൊലപാതകം’; ദുരൂഹ കേന്ദ്രമായി വീണ്ടും ഗോവയിലെ കര്‍ലീസ് റെസ്‌റ്റോറന്റ്.

ബിജെപി നേതാവും നടിയുമായ സൊനാലി ഫൊഗാട്ടിന്റെ ദുരൂഹ മരണത്തിന് പിന്നാലെ ഗോവയിലെ പ്രശസ്തമായ അഞ്ജുന ബീച്ചിലുള്ള കര്‍ലീസ് ഷാക്ക് റെസ്റ്റോറന്റ് വീണ്ടും ശ്രദ്ധാകേന്ദ്രമാകുകയാണ്. 42-കാരിയായ സൊനാലി മരിക്കുന്നതിന് തൊട്ടുമുമ്പാണ് ഈ റെസ്റ്റോറന്റ് സന്ദര്‍ശിച്ചിരുന്നു. 14 വര്‍ഷം മുമ്പ് ബ്രിട്ടീഷ് കൗമാരക്കാരിയുടെ മരണത്തോടെയാണ് ആദ്യം ദുരൂഹ കേന്ദ്രമായി വാര്‍ത്തകളില്‍ നിറഞ്ഞ് നിന്നത്.

തിങ്കളാഴ്ച രാത്രിയാണ് സൊനാലി കര്‍ലീസ് സന്ദര്‍ശിച്ചത്. അവിടുത്തെ പാര്‍ട്ടിക്ക് ശേഷം ഹോട്ടല്‍ റൂമിലേക്ക് പോയ സൊനാലിയെ ചൊവ്വാഴ്ചയാണ് അവശനിലയില്‍ ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും മരിച്ചിരുന്നു. ആദ്യം ഹൃദയാഘാതമെന്ന് കരുതിയ സൊനാലിയുടെ മരണം കൊലപാതകമാണെന്നാണ് ഇപ്പോള്‍ പുറത്തുവരുന്നത്. പോസ്റ്റുമോര്‍ട്ടത്തില്‍ ഗുരുതരമായ പരിക്കേറ്റതായി സ്ഥിരീകരിച്ചതോടെ സഹായികളായ രണ്ടുപേരെ പോലീസ് അറ്‌സ്റ്റ് ചെയ്തിട്ടുമുണ്ട്.

മാനേജര്‍ സുധീര്‍ സങ്‌വാന്‍ അയാളുടെ സഹായിയും ചേര്‍ന്ന് കര്‍ലീസ് റെസ്‌റ്റോറന്റില്‍ വെച്ച് നിര്‍ബന്ധിപ്പ് സൊനാലിക്ക് മയക്കുമരുന്ന് നല്‍കിയെന്നാണ് പോലീസ് പറയുന്നത്. ഇതിന് ശേഷം നടക്കാന്‍ കഴിയാതെ സൊനാലിയെ താങ്ങി പിടിച്ച് കൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

‘സൊനാലിയെ നിര്‍ബന്ധിപ്പിച്ച് പാനീയത്തില്‍ കലര്‍ത്തിയ നല്‍കിയ മയക്കുമരുന്ന് എന്താണെന്ന് ഞങ്ങള്‍ക്ക് അറിയില്ല, പക്ഷേ അത് ഒരു സിന്തറ്റിക് മരുന്നാണ്. രാസപരിശോധനകള്‍ക്ക് ശേഷമാകും ഇതെന്താണെന്ന് കൃത്യമായി പറയാന്‍ സാധിക്കുക’ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.കുര്‍ലീസ് റെസ്റ്റോറന്റിലെ സിസിടിവികള്‍ ഗോവ പോലീസ് പരിശോധിച്ചുവരികയാണ്. ജീവനക്കാരേയും ചോദ്യം ചെയ്യുന്നുണ്ട്.

2008-ലെ ദുരൂഹ മരണം

വിനോദ സഞ്ചാരികള്‍ക്കിടയില്‍ ഏറെ പ്രചാരമുള്ള കര്‍ലീസ് ഷാക്ക് 2008-ലാണ് ഇതിന് മുമ്പ് പ്രധാനമായും വാര്‍ത്തകളില്‍ ഇടംനേടിയത്. ബ്രിട്ടീഷ് കൗമാരക്കാരിയുടെ ദുരൂഹ മരണത്തോടെയായിരുന്നു ഇത്. ബീച്ചില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ പെണ്‍കുട്ടി കര്‍ലീസ് റെസ്റ്റോറന്റ് സന്ദര്‍ശിച്ചിരുന്നതായും അവിടെ വെച്ച് ബലാത്സംഗത്തിനിരയായതായും പെണ്‍കുട്ടിയുടെ അമ്മയുടെ ആരോപിച്ചതിന് പിന്നാലെ വിഷയം ദേശീയ ചര്‍ച്ചയായി.

ഭാഗികമായ വസ്ത്രത്തോടെ അഞ്ജുന ബീച്ചിലാണ് യുകെ പൗരയായ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. തുടക്കത്തില്‍ ഇതൊരു അപകട മരണമായിട്ടാണ് പോലീസ് കണ്ടിരുന്നത്. എന്നാല്‍ കുട്ടിയുടെ അമ്മയുടെ നിര്‍ബന്ധത്തെ തുടര്‍ന്ന് രണ്ടാം തവണ പോസ്റ്റുമോര്‍ട്ടം നടത്തിയതോടെ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായും ബലാത്സംഗത്തിനിരയായതായും കണ്ടെത്തി.

മുന്‍ സംസ്ഥാന ആഭ്യന്തര മന്ത്രി രവി നായിക്കിന്റെ മകന്‍ റോയ് നായിക് തന്റെ പ്രായപൂര്‍ത്തിയാകാത്ത മകള്‍ക്ക് കര്‍ലീസില്‍ വെച്ച് മയക്കുമരുന്ന് കൈമാറിയതായി കോടതിയില്‍ നല്‍കിയ മൊഴിയില്‍ അമ്മ ആരോപിച്ചിരുന്നു. കര്‍ലീസില്‍ വെച്ച് കുറച്ച് ആണ്‍കുട്ടികള്‍ തന്നെ അശ്ലീല വീഡിയോകള്‍ കാണിക്കുകയും ബലാത്സംഗത്തിന് ശ്രമിച്ചതായും ഒരു സ്പാനിഷ് സുഹൃത്തിന് മരിച്ച പെണ്‍കുട്ടിയുടെ ഇ-മെയില്‍ ലഭിക്കുകയും ചെയ്തിരുന്നു.

കൗമാരക്കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ ലൂയിസ് ഷാക്ക് തൊഴിലാളിയായ സാംസണ്‍ ഡിസൂസയെ 2019-ല്‍ ബോംബെ ഹൈക്കോടതി 10 വര്‍ഷത്തെ കഠിന തടവിന് ശിക്ഷിച്ചു.

ഇതിനിടെ 2017ല്‍ കര്‍ലീസ് ഷാക്കിന്റെ രണ്ട് റെസ്‌റ്റോറന്റുകളില്‍ നടത്തിയ റെയ്ഡില്‍ മയക്കുമരുന്ന് കണ്ടെടുക്കുകയും ഉടമകളേയും ജീവനക്കാരേയും പിടികൂടുകയും ചെയ്തിരുന്നു.

Related posts

ഇന്ത്യ റഷ്യ വാർഷിക ഉച്ചകോടി ഇന്നുമുതൽ ; പുടിൻ ഇന്ത്യയിലെത്തും , 10 കരാർ ഒപ്പിടും

Aswathi Kottiyoor

കെ- ഫോണിന്‌ ഐഎസ്‌പി ലൈസൻസ്‌ ഇന്ന്‌ ലഭിച്ചേക്കും

Aswathi Kottiyoor

ജില്ലയിൽ 5148 അതിദരിദ്രർ

Aswathi Kottiyoor
WordPress Image Lightbox