സംസ്ഥാനത്തെ അഞ്ചുലക്ഷം കുട്ടികൾക്ക് ഫുട്ബോൾ പരിശീലനം നൽകുന്ന പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി വി. അബ്ദുറഹ്മാൻ നിയമസഭയിൽ അറിയിച്ചു.
കേരളത്തിൽ നിന്നുള്ള സന്തോഷ് ട്രോഫി താരങ്ങൾക്കായിരിക്കും ഇതിന്റെ ചുമതലയെന്നും മന്ത്രി വ്യക്തമാക്കി. എ.എൻ. ഷംസീറിന്റെ സബ്മിഷനു മറുപടിയായാണ മന്ത്രി ഇക്കാര്യം അറിയിച്ചത്.
ഫുട്ബോൾ, ഹോക്കി എന്നീ കായികവിനോദങ്ങൾക്ക് നെതർലന്റ്സുമായി സംസ്ഥാനം സഹകരിക്കും. ഇതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
അത്ല റ്റുകൾക്ക് പരിശീലനത്തിനുള്ള നവീന പരിപാടികൾക്കും തുടക്കം കുറിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.