26.6 C
Iritty, IN
July 4, 2024
  • Home
  • Kerala
  • പരിസ്ഥിതിലോല പഠനം എങ്ങുമെത്തിയില്ല
Kerala

പരിസ്ഥിതിലോല പഠനം എങ്ങുമെത്തിയില്ല

സംരക്ഷിത വനപ്രദേശങ്ങ‍ൾക്കു ചുറ്റും ഒരു കിലോമീറ്റർ പരിസ്ഥിതിലോല മേഖലയാക്കിയാൽ (ബഫർ സോൺ / ഇഎസ്‌സെഡ്) കേരളത്തിലെ ജനവാസമേഖലയെ എങ്ങനെ ബാധിക്കുമെന്ന വനം വകുപ്പിന്റെ പഠനം രണ്ടരമാസത്തോളമായിട്ടും പകുതി പോലുമായില്ല. മൂന്നു മാസത്തിനകം പഠിച്ചു റിപ്പോർട്ട് നൽകണമെന്നാണു സുപ്രീം കോടതി നിർദേശം. സമയപരിധിക്കു 19 ദിവസം മാത്രം ബാക്കി നിൽക്കെ, ആകെയുള്ള 23 വന്യജീവി സങ്കേതങ്ങളിൽ ഒൻപതിടത്തു മാത്രമാണ് ഇതുവരെ പഠനം പൂർത്തിയായത്. ബാക്കി 14 വന്യജീവിസങ്കേതങ്ങളിൽ പഠനം നടത്തി 19 ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകാൻ കഴിയുമോയെന്ന് ആശങ്ക ഉയർന്നിട്ടുണ്ട്. ഇല്ലെങ്കിൽ തുടർനടപടികളെ ഇതു ഗുരുതരമായി ബാധിക്കുമെന്ന വാദവും ഉയർന്നുകഴിഞ്ഞു.
വന്യജീവിസങ്കേതങ്ങൾക്കും ദേശീയോദ്യാനങ്ങൾക്കും ചുറ്റും ‍ഒ‍രു കിലോമീറ്റർ‍ വീതി‍യിലെങ്കിലും പരിസ്ഥിതിലോല മേഖല വേണമെന്നു ജൂൺ മൂന്നിനു സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. പരിസ്ഥിതിലോല മേഖലയാക്കിയാൽ (ഇഎസ്‌സെഡ്) ജനവാസമേഖലയെ എങ്ങനെ ബാധിക്കുമെന്നതിനെക്കുറിച്ചു സംസ്ഥാനങ്ങൾ മൂന്നു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി നിർദേശിച്ചു. വിഷയത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് എത്രയും വേഗം പഠനം തുടങ്ങേണ്ടതായിരുന്നുവെങ്കിലും സംസ്ഥാന സർക്കാരിന്റെ ഭാഗത്തുള്ള നടപടികൾ വൈകി.പാഴാക്കി, ഒരുമാസം

ആസൂത്രണ സാമ്പത്തികകാര്യ വകുപ്പിനു കീഴിലുള്ള കേരള സ്റ്റേറ്റ് റിമോട്ട് സെൻസിങ് ആൻഡ് എൻവ‍യൺമെന്റ് സെന്ററിനെയാണു (കെഎസ്‍ആർഇസി) സംസ്ഥാനത്തെ 23 സംരക്ഷിത വനപ്രദേശങ്ങളിൽ പഠനം നടത്താൻ ചുമതലപ്പെടുത്തിയിരിക്കുന്നത്. എന്നാൽ വനം വകുപ്പും കെഎസ്‍ആർഇസിയും തമ്മിൽ ഇതുസംബന്ധിച്ച് ധാരണാപത്രം ഒപ്പിട്ടത് കഴിഞ്ഞമാസം 11ന് ആണ്. സുപ്രീം കോടതി ഉത്തരവു വന്നിട്ട് അപ്പോഴേക്കും ഒരു മാസം കഴിഞ്ഞിരുന്നു.

Related posts

‘ബോധപൂർണ്ണിമ’: ആദ്യഘട്ടത്തിന് സമാപനമായി: ലഹരിക്കെതിരെ കലാലയങ്ങൾ ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങണം: മന്ത്രി ഡോ. ബിന്ദു

Aswathi Kottiyoor

ലോകായുക്ത നിയമ ഭേദഗതി ഓർ‌ഡിനൻസ് പുതുക്കി പുറത്തിറക്കാൻ തീരുമാനം

Aswathi Kottiyoor

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത

Aswathi Kottiyoor
WordPress Image Lightbox