23.4 C
Iritty, IN
July 4, 2024
  • Home
  • Kerala
  • തദ്ദേശ സ്ഥാപനങ്ങളിൽ 138 അസിസ്റ്റന്റ് എഞ്ചിനീയർമാർക്ക് നിയമനം
Kerala

തദ്ദേശ സ്ഥാപനങ്ങളിൽ 138 അസിസ്റ്റന്റ് എഞ്ചിനീയർമാർക്ക് നിയമനം

തദ്ദേശ സ്വയം ഭരണ വകുപ്പ് എഞ്ചിനിയറിംഗ് വിഭാഗത്തിൽ 138 പേർക്ക് അസിസ്റ്റന്റ് എഞ്ചിനീയർമാരായി നിയമനം നൽകി ഉത്തരവ് പുറപ്പെടുവിച്ചതായി മന്ത്രി എം വി ഗോവിന്ദൻ അറിയിച്ചു. പി എസ് സി റാങ്ക് ലിസ്റ്റിൽ നിന്നാണ് ഇത്രയും ഉദ്യോഗാർഥികൾക്ക് ഒരുമിച്ച് നിയമനം നൽകുന്നത്. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് ഇതിനകം തന്നെ കില മുഖാന്തിരം പരിശീലനം നൽകിക്കഴിഞ്ഞു. നിയമനത്തിന് മുൻപ് തന്നെയുള്ള പരിശീലനത്തിലൂടെ ജോലിയെ സംബന്ധിച്ചും ചുമതലകളെ സംബന്ധിച്ചും കൃത്യമായ അവബോധം ഉദ്യോഗാർഥികൾക്ക് കൈവരിക്കാൻ സാധിച്ചു.

ജോലി കൃത്യമായി നിർവഹിക്കാനുള്ള കാര്യശേഷി കൈവരിക്കാൻ ഉദ്യോഗാർഥികളെ പ്രാപ്തരാക്കാൻ ലക്ഷ്യമിട്ടാണ് നിയമനത്തിന് മുൻപ് തന്നെയുള്ള പരിശീലന പരിപാടി രൂപകൽപ്പന ചെയ്തതെന്നും മന്ത്രി അറിയിച്ചു. നിയമനം ലഭിച്ചവർ ജോലിയിൽ പ്രവേശിക്കുന്നതോടെ കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ എഞ്ചിനീയർമാരുടെ കുറവിന് പരിഹാരമാവും. തദ്ദേശസ്ഥാപനങ്ങളിൽ ഒഴിവുള്ള ഓവർസിയർമാരുടെ ഒഴിവുകളും അടിയന്തിരമായി നികത്തുമെന്നും മന്ത്രി പറഞ്ഞു.

എല്ലാ എഞ്ചിനീയർമാർക്കും പരിശീലനം

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ എഞ്ചിനിയറിംഗ് വിഭാഗത്തിലെ മുഴുവൻ ജീവനക്കാർ‍ക്കും വിപുലമായ പരിശീലനം ഉറപ്പാക്കുന്ന പദ്ധതിക്ക് ജൂലൈ 21ന് തുടക്കമാകും. ആദ്യ ബാച്ചിൽ ഓവർസിയർമാർക്കുള്ള പരിശീലനമാണ് തിരുവനന്തപുരം മാർ ഇവാസിയോസ് കോളജിൽ നടക്കുന്നത്. അന്താരാഷ്ട്ര നിലവാരത്തിലുള്ള അത്യാധുനിക എഞ്ചിനീയറിംഗ് രീതികൾ ഉദ്യോഗസ്ഥരെ പരിചയപ്പെടുത്താനാണ് പരിശീലനം ഒരുക്കിയിരിക്കുന്നത്. ഉദ്യോഗസ്ഥരെ ആധുനീകരിക്കാനും കാര്യശേഷി വർധിപ്പിക്കാനും ലക്ഷ്യമിട്ടാണ് പരിശീലനം. ഘട്ടംഘട്ടമായി എല്ലാ എഞ്ചിനിയറിംഗ് ചുമതലയുള്ളവർക്കും പരിശീലനം ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. 4078 ജീവനക്കാരാണ് എഞ്ചിനീയറിംഗ് വിഭാഗത്തിലുള്ളത്.

ഒരു വർഷം, തദ്ദേശ സ്ഥാപനങ്ങളിൽ 1024 നിയമനം

തദ്ദേശ സ്വയംഭരണ വകുപ്പിൽ ഒരു വർഷത്തിനിടെ പിഎസ് സി വഴി നടത്തിയത് 1024 നിയമനങ്ങളാണ്. മുൻപ് എ‍ഞ്ചിനീയറിംഗ് വിഭാഗത്തിൽ അസിസ്റ്റൻറ് എഞ്ചിനീയർമാരുടെയും ഓവർസിയർമാരുടെയും താത്കാലിക നിയമനവും നടന്നിരുന്നു. 296 ഓവർസിയർമാരുടെ നിയമനം പി എസ് സി വഴി നടന്നിരുന്നു. ഇതിന് പുറമേയാണ് ഇപ്പോളത്തെ 138 പേരുടെ നിയമനം. പഞ്ചായത്തുകളിൽ 203 എൽ.ഡി ക്ലർക്ക് , 112 ഓഫീസ് അറ്റൻഡന്റുമാർ, ഗ്രാമവികസന വകുപ്പിൽ 20 ബി ഡി ഒ, 101 വി ഇ ഒ, നാഗരാസൂത്രണത്തിൽ 36 വിവിധ തസ്തികകൾ, നഗരകാര്യ വിഭാഗത്തിൽ 32 എൽ ഡി ക്ലർക്ക് , 58 മറ്റു തസ്തികകളിലും ഉൾപ്പെടെ പിഎസ് സി വഴി നിയമനം നടന്നു. നഗരസഭകളിൽ 17 ഹെൽത്ത് ഇൻസ്പെക്ടർ തസ്തികകളും പുതുതായി‍ സൃഷ്ടിച്ചു.

പൊതുഭരണ വകുപ്പിൽ അധികമായി കണ്ടെത്തിയ 208 ഓഫീസ് അറ്റൻഡന്റ് തസ്തികകൾ 14 ജില്ലകളിലെയും ഗ്രാമ പഞ്ചായത്തുകളിലേക്ക് പുനർവിന്യസിച്ചു. ധനകാര്യ കമ്മീഷൻ ഗ്രാന്റിന്റെ വിനിയോഗ കാര്യങ്ങളിലും പദ്ധതി മാനേജ്മെന്റിലും സഹായിക്കാനായി എല്ലാ ഗ്രാമ- ജില്ലാ പഞ്ചായത്തുകളിൽ പ്രൊജക്റ്റ് അസ്സിസ്റ്റന്റുമാരെ നിയമിച്ചു. 76 ഗ്രാമ പഞ്ചായത്തുകളിൽ അസിസ്റ്റന്റ് സെക്രട്ടറി തസ്തിക സൃഷ്ടിക്കാനുള്ള നടപടികൾ സ്വീകരിച്ച് വരികയാണ്. ഇതിന് പുറമെ എക്സൈസ് വകുപ്പിൽ 230 പേർക്കും പുതുതായി തൊഴിൽ നൽകിയിട്ടുണ്ട്. 31 വനിതാ സിവിൽ എക്‌സൈസ് ഓഫീസർമാരുടെ തസ്തികയും സൃഷ്ടിച്ചു. പട്ടിക വർഗ മേഖലകളിൽ നിന്ന് സ്പെഷ്യൽ റിക്രൂട്ട്മെന്റ് വഴി 100 തസ്തിക സൃഷ്ടിക്കുന്ന കാര്യം സർക്കാർ പരിഗണനയിലാണ്. തൊഴിലും വികസനവുമൊരുക്കി സർക്കാർ മുന്നോട്ട് കുതിക്കുകയാണെന്നും മന്ത്രി എം വി ഗോവിന്ദൻ പറഞ്ഞു

Related posts

നിപയുടെ ഉറവിടം കണ്ടെത്താന്‍ തീവ്രശ്രമം; ഏഴ് പേരുടെ സാമ്പിളുകള്‍ കൂടി പുണെയിലേക്ക്.

Aswathi Kottiyoor

10 മുതല്‍ 35 ശതമാനം വരെ വിലക്കിഴിവ്; സപ്ലെകോ വിഷു-റംസാന്‍ ഫെയറുകള്‍ ഇന്നുമുതല്‍

Aswathi Kottiyoor

ശ്രീലങ്കയിൽ അടിയന്തരാവസ്ഥ, കർഫ്യൂ; ഡീസൽ നൽകി ഇന്ത്യ, അരിയും ഉടൻ.

Aswathi Kottiyoor
WordPress Image Lightbox