ശ്രീലങ്കയിൽ ആഭ്യന്തര കലാപം രൂക്ഷമായതിന് പിന്നാലെ ഇന്ത്യയിലേക്ക് അഭയാർഥി പ്രവാഹത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്. തമിഴ്നാട്ടിലെ രാമേശ്വരത്ത് ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ ജാഗ്രതാ നിർദേശവുമായി തമിഴ്നാട് ക്യൂബ്രാഞ്ച് രംഗത്തെത്തി.
ശ്രീലങ്കയിലെ തലൈ മാന്നാറിൽനിന്ന് തമിഴ്നാട്, കേരള തീരത്ത് ആളുകളെത്താൻ സാധ്യതയുണ്ടെന്നാണ് പ്രധാന മുന്നറിയിപ്പ്. ഭക്ഷണവും സുരക്ഷിതവുമായ ജീവിതവും തേടിയാണ് പാക് കടലിടുക്ക് കടന്ന് ആളുകൾ രാമേശ്വരത്തേക്ക് എത്തുന്നത്.
നിരവധിപ്പേർ കടല്‍ കടക്കാന്‍ തയാറായി മനുഷ്യക്കടത്ത് സംഘങ്ങള്‍ക്കു പണം നല്കി കാത്തിരിക്കുന്നതായി നേരത്തേ പിടിയിലായവര്‍ മൊഴി നല്‍കിയിട്ടുണ്ട്. തമിഴ് പുലികളുമായുള്ള ഏറ്റുമുട്ടല്‍ അവസാനിച്ചതിനുശേഷം ഇതാദ്യമായാണു ലങ്കയില്‍ നിന്ന് ഇന്ത്യയിലേക്ക് അഭയാർഥികൾ എത്തുന്നത്.