മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണാ വിജയനുമെതിരെ വിമർശനം ആവർത്തിച്ച് പി.സി. ജോർജ്. വീണാ വിജയന്റെ സാമ്പത്തിക ഇടപാടുകൾ അന്വഷിക്കണമെന്നും മുഖ്യമന്ത്രിക്ക് പിന്നാലെ മകളും വിദേശരാജ്യങ്ങൾ സന്ദർശിച്ചുവെന്നും പി.സി. ജോർജ് ആരോപിച്ചു.
ഫാരിസ് അബൂബക്കറിന്റെ നേതൃത്വത്തില്‍ വന്‍ തട്ടിപ്പാണ് നടക്കുന്നത്. മുഖ്യമന്ത്രിക്കും മകള്‍ക്കും ഈ കൊള്ളയില്‍ പങ്കുണ്ട്. മുഖ്യമന്ത്രിയുടെ സാമ്പത്തിക തട്ടിപ്പുകള്‍ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റാണ് തെളിയിക്കേണ്ടത്.
തന്റെ ഭാര്യയെയും കള്ളക്കേസിൽ കുടുക്കാൻ ശ്രമമുണ്ട്. സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ മാനനഷ്ടത്തിന് കേസ് നല്‍കുമെന്നും പി.സി. ജോർജ് വ്യക്തമാക്കി.