മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷയുടെ പേരിൽ നഗരം അടച്ച് പോലീസ്. നഗരത്തിലെ പ്രധാനപാതയായ പാലസ് റോഡ് അടച്ചിട്ടിട്ട് 24 മണിക്കൂർ പിന്നിട്ടു. രാമനിലയത്തിലാണ് പിണറായി വിജയൻ ഇന്നലെ രാത്രി തങ്ങിയത്.
ഇതിനെ തുടർന്ന് ശനിയാഴ്ച വൈകുന്നേരം 6.45 അടച്ച റോഡില്‍ കാല്‍നടയാത്രക്കാര്‍ക്ക് മാത്രമാണ് പ്രവേശനം ഉണ്ടായിരുന്നത്. രാമനിലയം ഗസ്റ്റ് ഹൗസില്‍ മാത്രം 50 പോലീസുകാരാണ് സുരക്ഷയ്ക്കായുള്ളത്. രാവിലെ ഒന്‍പതിന് മുഖ്യമന്ത്രി മലപ്പുറത്തേക്ക് പോകുന്നതുവരെ നിയന്ത്രണം തുടരും. പ്രതിഷേധം നേരിടാൻ ജലപീരങ്കി അടക്കം ഒരുക്കിയിട്ടുണ്ട്.
രാമനിലയത്തിലേക്കുള്ള വഴികളെല്ലാം പോലീസ് നിയന്ത്രണത്തിലാണ്. ശനിയാഴ്ച വൈകുന്നേരം എറണാകുളം ചെല്ലാനത്തെ പരിപാടിക്ക് ശേഷമായിരുന്നു മുഖ്യമന്ത്രി രാമനിലയത്തിലേക്ക് എത്തിയത്. പ്രതിഷേധങ്ങളുടെ സാധ്യത കണക്കിലെടുത്ത് വൻ പോലീസ് സന്നാഹത്തെ ദേശീയപാതയോരങ്ങളിലും ഒരുക്കിയിട്ടുണ്ട്.