ആറളം ആദിവാസി പുനരധിവാസ മേഖലയിലെ വനാതിർത്തിയിലാണ് വലിയ മരത്തിന് മുകളിൽ വനം വകുപ്പിലെ ആർ ആർട്ടി ഉദ്യോഗസ്ഥർ ഏറുമാടം തീർത്തത്. ആറളം ഫാം പത്താം ബ്ലോക്കിൽ ആർ ആർ ട്ടി ഓഫീസിനോട് ചേർന്നുള്ള വലിയ മരത്തിലാണ് മുളയും ബലവത്തായ മരങ്ങളും കുട്ടി കെട്ടി ഏറുമാടം പണി കഴിപ്പിച്ചത്. രാത്രികാലങ്ങളിൽ ഏറുമാടത്തിൽ നിന്ന് കാട്ടാന ഉൾപ്പെടെയുള്ള വന്യമൃഗങ്ങളുടെ നീക്കം നിരീക്ഷിക്കാനാണ് ഏറുമാടം നിർമ്മിച്ചത്. കാട്ടാനകൾ ആദിവാസി മേഖലയിലേക്ക് കടക്കാൻ ശ്രമിച്ചാൽ ഏറുമാടത്തിൽ നിന്ന് പടക്കം പൊട്ടിച്ച് കാട്ടിലേക്ക് തുരത്താൻ കഴിയും റാപ്പിഡ് റൺസ് പോൺസ് ടീ മീലെ ഉദ്യോഗസ്ഥർ മാറി മാറി രാത്രിയും പകലും ഏറുമാടത്തിൽ കാവൽ ഇരിക്കുന്ന തരത്തിൽ ഡ്യൂട്ടിയും നിശ്ചയിച്ചിട്ടുണ്ട്.