തിരുവത്താഴ സ്മരണയിൽ ക്രൈസ്തവർ വ്യാഴാഴ്ച പെസഹാ വ്യാഴം ആചരിക്കും. യേശു തന്റെ ശിഷ്യന്മാരുമൊത്ത് അപ്പവും വീഞ്ഞും പകുത്തുനൽകി വിശുദ്ധ കുർബാന സ്ഥാപിച്ചതിന്റെ ഓർമ പുതുക്കലുമാണ് ദിനാചരണം. ശിഷ്യന്മാരുടെ കാൽ കഴുകി വിനയത്തിന്റെ മാതൃക സൃഷ്ടിച്ചതിന്റെ സ്മരണയ്ക്കായി ജില്ലയിലെ വിവിധ ക്രൈസ്തവദേവാലയങ്ങളിൽ കാൽകഴുകൽ ശുശ്രൂഷയും ആരാധനയും നടക്കും.
വീടുകളിൽ അപ്പംമുറിക്കൽ ചടങ്ങുകളും ഉണ്ടാകും. കുരിശുമരണത്തിന്റെ ത്യാഗവും സഹനവും വിളിച്ചോതുന്ന വിശുദ്ധവാരാചരണം പെസഹാവ്യാഴത്തോടെ തീവ്രമാകും. പീഡാനുഭവ സ്മരണകളുണർത്തി വെള്ളിയാഴ്ച ദുഃഖവെള്ളി ആചരണവുമുണ്ടാകും.
previous post