ഇരിട്ടി:യുവാവിനെ ഇരിട്ടി പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം തുടരുന്നു.പട്ടാനൂർ നിടുകുളം സ്വദേശി കാഞ്ഞാക്കണ്ടി ഹൗസിൽ ജിതിനെ (27)യാണ് ഇരിട്ടി പാലത്തിന് സമീപത്തെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് .മരണത്തിൽ അസ്വഭാവികത ഒന്നും ഇല്ലെന്നും മുങ്ങി മരണമാണെന്നുമുള്ള മൃതദേഹ പിരശോധനാ റിപ്പോർട്ട് പോലീസിന് ലഭിച്ചു. മരിച്ച ജിതിന്റെ ശരീരത്തിൽ മർദ്ദനമേറ്റതിന്റെയോ പിടിവലി നടന്നതിന്റെയോ ലക്ഷണം ഒന്നും ഇല്ല. ഇരിട്ടിയിൽ തിറ കണാൻ സൃഹൃത്തുക്കൾക്കൊപ്പം എത്തിയതായിരുന്നു. ജിതിൻ എങ്ങനെ പുഴക്കരിയിൽ എത്തിയെന്നകാര്യത്തിൽ ദുരൂഹത തുടരുകയാണ്. പ്രദേശത്തെ നിരീക്ഷണ ക്യാമറ ഉൾപ്പെടെ പരിശോധിച്ച് ഇക്കാര്യത്തിൽവ്യക്ത വരുത്താനുള്ള ശ്രമത്തിലാണ് പോലീസ്. ശാസ്ത്രീയ പരിശോധനകൾ നടന്നു വരികയാണെന്ന് ഇരിട്ടി പ്രിൻസിപ്പൽ എസ്.ഐ ദിനേശൻ കൊതേരി പറഞ്ഞു.