കേളകം: ചുഴലിക്കാറ്റിൽ വളയംചാലിൽ 15 ലക്ഷത്തിന്റെ കാർഷിക വിളകൾ നശിച്ചതായി പ്രാഥമിക കണക്ക്. നഷ്ടം സംബന്ധിച്ച് കൃഷിവകുപ്പ് കണക്കെടുപ്പ് തുടരുകയാണ്. കർഷകരുടെ അപേക്ഷകൾ ലഭിക്കുന്ന മുറയക്ക് നഷ്ടപരിഹാരം നൽകുമെന്ന് കൃഷിവകുപ്പധികൃതർ അറിയിച്ചു. ചുഴലിക്കാറ്റിൽ ടാപ്പിംഗ് നടത്തുന്ന 500 റബർ മരങ്ങൾ, ടാപ്പിംഗ് നടത്താത്ത 150 മരങ്ങൾ, 70 കശുമാവ് , 15 പ്ലാവ്, 10,തെങ്ങ്, കുലച്ച നേന്ത്രവാഴ 600, കുലയക്കാത്തത് 150 എണ്ണവും നശിച്ചുവെന്നാണ് കൃഷി വകുപ്പ് നൽകിയ പ്രാഥമി റിപ്പോർട്ടിൽ പറയുന്നത്. നാശം നേരിട്ടവരിൽ വിള ഇൻഷ്വറൻസ് ഉള്ളവരും ഇല്ലാത്ത കർഷകരും ഉണ്ട്. കൃഷി വകുപ്പിന്റെ കണക്ക് പ്രകാരം വളയംചാൽ,കുണ്ടേരി,കാളികയം പ്രദേശങ്ങളിലെ 60 കർഷകരുടെ കാർഷിക വിളകളാണ് നശിച്ചത്. വീടുകൾക്കും നാശം നേരിട്ടിരുന്നു.