പൊതുപണിമുടക്കിനെതിരായ ആദ്യ ദിനത്തില്‍ സെക്രട്ടേറിയറ്റില്‍ ഹാജരായത് 32 പേര്. ആകെ 4,828 ജീവനക്കാരാണ് സെക്രട്ടേറിയറ്റില്‍ ജോലി ചെയ്യുന്നത്.
അതേസമയം, സർക്കാർ ജീവനക്കാർ ജോലിക്കു ഹാജരാകാതിരിക്കുന്നത് വിലക്കണമെന്നു ഹൈക്കോടതി നിർദേശിച്ചു. സർക്കാർ ജീവനക്കാരുടെ പണിമുടക്ക് വിലക്കി സർക്കാർ ഇന്നു തന്നെ ഉത്തരവിറക്കണമെന്ന് ഹൈക്കോടതി അറിയിച്ചു. ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്.
പണിമുടക്കിന്റെ ഭാഗമായി ജോലിക്കു ഹാജരാകാതിരിക്കുന്ന ജീവനക്കാർക്ക് അവധിയായി കണക്കാക്കി ശന്പളം നൽകാൻ സർക്കാർ തീരുമാനിച്ചിരുന്നു. ജീവനക്കാരുടെ പണിമുടക്ക് നേരിടാൻ ഡയസ്നോണ്‍ പ്രഖ്യാപിക്കാത്ത സർക്കാർ നടപടിക്കെതിരേ തിരുവനന്തപുരം സ്വദേശിയായ അഭിഭാഷകനാണ് ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി നൽകിയത്.
സർവീസ് ചട്ടങ്ങൾ പ്രകാരം ജീവനക്കാർക്കു പണിമുടക്കാൻ കഴിയില്ലെന്നും നിയമവിരുദ്ധമായ നടപടി തടയാൻ സർക്കാർ ഉത്തരവിറക്കണമെന്നുമാണ് ഹൈക്കോടതി നിർദേശിച്ചിരിക്കുന്നത്.