25.1 C
Iritty, IN
July 7, 2024
  • Home
  • Kerala
  • സിൽവർ ലൈൻ എംബാങ്ക്മെന്‍റായ 292 കിലോമീറ്ററിൽ ഉയരത്തിൽ നിർമിക്കുന്നത് 33.6 കിലോമീറ്റർ മാത്രം: മുഖ്യമന്ത്രി
Kerala

സിൽവർ ലൈൻ എംബാങ്ക്മെന്‍റായ 292 കിലോമീറ്ററിൽ ഉയരത്തിൽ നിർമിക്കുന്നത് 33.6 കിലോമീറ്റർ മാത്രം: മുഖ്യമന്ത്രി

സിൽവർലൈനിലെ മൊത്തം എംബാങ്ക്മെന്‍റായ 292 കിലോമീറ്റിറിൽ 33.6 കിലോമീറ്റർ മാത്രമാണ് ഏഴു മീറ്റർ കൂടുതൽ ഉയരത്തിൽ നിർമിക്കുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എന്നാൽ ഇത് ഒരുമിച്ചല്ല. പല ഭാഗങ്ങളിലായാണു നിർമിക്കുന്നത്. ബദലുകൾ പലതും പരിശോധിച്ചെങ്കിലും സിൽവർ ലൈനിനേക്കാൾ മികച്ചതൊന്നും കണ്ടെത്തിയില്ല. നിലവിലെ പാത നവീകരിച്ച് വേഗംകൂട്ടൽ അപ്രായോഗികമാണ്. തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള പാതയിൽ 626 വളവുകളാണുള്ളത്. നിലവിലെ ട്രെയിൻ സർവീസിനൊപ്പം ഇവ നിവർത്തിയെടുക്കുന്നതിനു രണ്ടു ദശാബ്ദംവേണ്ടി വരും- മുഖ്യമന്ത്രി പറഞ്ഞു.

നിലവിലെ തിരുവനന്തപുരം-കാസർഗോഡ് പാതയിൽ 19 കിലോമീറ്റർ മാത്രമാണ് ഇനി പാത ഇരട്ടിപ്പിക്കാനുള്ളത്. എന്നിട്ടും സംസ്ഥാനത്തോടുന്ന ട്രെയിനുകളുടെ വേഗം കൂടുകയോ ട്രെയിനുകളുടെ എണ്ണം കൂടുകയോ ചെയ്തിട്ടില്ല. കേരളത്തിനു പുറത്ത് രാജധാനി എക്സ്പ്രസ് ശരാശരി 102 കിലോമീറ്റർ വേഗത്തിൽ ഓടുന്പാൾ കേരളത്തിലിത് 57 കിലോമീറ്റർ മാത്രമാണ്. സിൽവർ ലൈൻ പദ്ധതിയുടെ ഡിപിആർ തയാറാക്കിയതിനു സിസ്ട്ര പാരിസ് എന്ന ഫ്രഞ്ച് കന്പനിക്ക് 22.27 കോടി രൂപ നൽകിയിട്ടുണ്ട്. ഡിപിആറുമായി ബന്ധപ്പെട്ട് കേന്ദ്രവുമായി കത്തിടപാടുകൾ നടക്കുകയാണ്.

ഇതു സംബന്ധിച്ച് വർക്കിംഗ് ഷീറ്റ് കഡാസ്ട്രൽ മാപ്പ് എന്നിവ റെയിൽവേക്കു വീണ്ടും സമർപ്പിക്കാനാണ് അവർ ആവശ്യപ്പെട്ടിരിക്കുന്നത്. ഇത്തരം വിവരങ്ങൾ ഡിപിആറിന്‍റെ ഭാഗമല്ല. ചിലവും സംസ്ഥാനത്തിന്‍റെ ഭൗതിക സാഹചര്യങ്ങളും കണക്കിലെടുക്കുന്പോൾ അതിവേഗ ട്രെയിൻ അനുകൂലമല്ല. സിൽവർ ലൈനിൽ സർക്കാരിനൊന്നും മറച്ചുവയ്ക്കാനില്ല. ഏതു നിർദേശവും സർക്കാർ പരിശോധിക്കും- മുഖ്യമന്ത്രി വ്യക്തമാക്കി.

Related posts

കോവിഡ്‌ മരണം: ബന്ധുക്കൾക്ക്‌ വായ്‌പ

Aswathi Kottiyoor

സ്‌കൂൾ കലോൽസവ നടത്തിപ്പും കാഴ്ചയും ഹൈടെക്കാക്കി കൈറ്റ്

Aswathi Kottiyoor

കാസർഗോഡ് ഷവർമ കഴിച്ച് വിദ്യാർത്ഥിനി മരിച്ചു; 15 പേർ ആശുപത്രിയിൽ

WordPress Image Lightbox