കോവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ടവരുള്‍പ്പെടെയുള്ള അഭ്യസ്തവിദ്യരും പരിചയസമ്പന്നരുമായ ഉദ്യോഗാര്‍ഥികള്‍ക്ക് തൊഴിലവസരമൊരുക്കുന്ന പോര്‍ട്ടലുമായി സ്കൗട്ട് സ്റ്റാര്‍ട്ടപ്പ്.
ഉദ്യോഗാര്‍ഥികള്‍ക്ക് യോഗ്യതയ്ക്കും തൊഴില്‍പരിചയത്തിനും അനുസരിച്ചുളള തൊഴിലുകള്‍ ഏതെന്ന് സോഫ്റ്റ് വെയറിന്റെ സഹായത്തോടെ കണ്ടെത്താം.
അനുയോജ്യമായ ജോലി ഇല്ലെങ്കില്‍ അത് നേടാനായുള്ള നൈപുണ്യവികസന കോഴ്സുകളും സ്കൗട്ടിന്റെ ഭാഗമാണ്. കോഴ്സുകള്‍ പൂര്‍ത്തിയാക്കുന്നവര്‍ക്ക് സ്കൗട്ടില്തന്നെ ലിസ്റ്റ് ചെയ്തിട്ടുളള ജോലികളില്‍ അവസരം ഉണ്ടായിരിക്കും.
കമ്പനികള്‍ക്ക് നിയമന പ്രക്രിയ ലളിതമാക്കാൻ ഇതുവഴി സാധിക്കും. യുവ എന്‍ജിനീയര്‍മാരായ മാത്യു പി. കുരുവിള, മാത്യു ജോര്‍ജ്, രാഹുല്‍ ചെറിയാന് എന്നിവരാണ് സ്കൗട്ട് സ്റ്റാര്‍ട്ടപ്പിനു പിന്നില്‍.