• Home
  • Kerala
  • ഗ്രാമീണ കാർഷിക സംസ്കൃതിയുടെ പൈതൃകം വിളിച്ചോതി അടയ്ക്കാ തൂണുകൾ
Kerala

ഗ്രാമീണ കാർഷിക സംസ്കൃതിയുടെ പൈതൃകം വിളിച്ചോതി അടയ്ക്കാ തൂണുകൾ

ഗ്രാമീണ കാർഷിക സംസ്കൃതിയുടെ പൈതൃകം വിളിച്ചോതി കണ്ണഞ്ചിപ്പിക്കും കാഴ്ചയായി അടയ്ക്കാ തൂണുകൾ. മാതമംഗലം നീലിയാർ ഭഗവതി ക്ഷേത്ര കളിയാട്ടത്തിന്‍റെ ഭാഗമായാണ് ക്ഷേത്രാങ്കണം അടയ്ക്കാ തുണുകൾകൊണ്ട് അലങ്കരിക്കുന്നത്. “നീലിയാർ കോട്ട’മെന്ന പേരിൽ പ്രസിദ്ധമായ ഇവിടെ, വർഷം തോറും കളിയാട്ടത്തിനാണ് ആചാരപ്രകാരം അലങ്കാര തൂണുകൾ ഉണ്ടാക്കുന്നത്.

20,000 പഴുത്ത അടയ്ക്കകളാണ് ഇതിനായി എത്തിക്കുന്നത്. ഗ്രാമങ്ങളിലെ കമുങ്ങുകളിൽനിന്ന് ലക്ഷണമൊത്ത നല്ല പഴുത്ത അടയ്ക്കാ കുലകൾ പൊളിച്ച്, നിലം തൊടാതെ ഇറക്കി കൊണ്ടുവന്നാണ് അലങ്കാര തൂണുകളുടെ നിർമാണം. അഞ്ചു ദിവസങ്ങളിലായുള്ള കളിയാട്ടത്തിൽ രണ്ടാംനാളിലാണ് അടയ്ക്കാതൂണുകളുടെ നിർമാണം തുടങ്ങുക.

കുളിച്ച് വ്രതശുദ്ധിയോടെ ക്ഷേത്രാങ്കണത്തിൽ ഒത്തുകൂടുന്ന സ്ത്രീകളാണ് മേൽനോട്ടം. അടയ്ക്കകൾ കുലയിൽനിന്ന് പറിച്ചെടുത്ത്, തരംതിരിച്ച്, ചരടിൽ കോർത്ത്, ക്ഷേത്ര തൂണുകൾക്ക് വരിഞ്ഞുകെട്ടിയാണ് അലങ്കരിക്കുന്നത്. കളിയാട്ടത്തിന്‍റെ മൂന്നാം ദിനത്തിൽ രാത്രിയോടെ പൂർത്തിയാകുന്ന ഈ പൊൻമുത്തു പോലുള്ള തൂണുകൾ, നാലാം നാളിൽ എത്തുന്നവർക്ക് നയന മനോഹര കാഴ്ചയാണ്. ഇത് ആസ്വദിക്കാൻ വിദൂരസ്ഥലങ്ങളിൽനിന്നുപോലും നിരവധി പേർ എത്താറുണ്ട്.

ഫെബ്രുവരി നാലിന് തുടങ്ങി ഇന്ന് അവസാനിക്കുന്ന ഈ വർഷത്തെ കളിയാട്ടത്തിന്‍റെ അടയ്ക്കാ തൂണുകൾ ക്ഷേത്രസന്നിധിയിൽ കഴിഞ്ഞ രാത്രിയിൽ പൂർത്തിയായി. ഇന്നലെ മുതൽ ഈ അലങ്കാരം പൊതുജനങ്ങൾക്ക് ദർശനത്തിന് ഒരുക്കി.

നാലമ്പലത്തിന് മുന്നിലെ തിരുസന്നിധിയിൽ 10 അടയ്ക്കാ തൂണുകളാണ് പാരമ്പര്യ പ്രൗഢിയോടെ ഒരുക്കുന്നത്. ഇന്ന് പുലർച്ചെയുള്ള തീച്ചാമുണ്ഡിയും രാവിലെ 11 ന് ‌തിരുമുടി നിവരുന്ന നീലിയാർ ഭഗവതിയുടെ പുറപ്പാടും കാണാനെത്തുന്നവർക്ക് അടയ്ക്കാ തൂണുകളും പൈതൃക കാഴ്ചതന്നെയാണ്.

Related posts

സംരംഭക വർഷം: അനുമതി നൽകാൻ ലൈസൻസ് മേള; വകുപ്പുകളുടെ ഏകോപനത്തിന് കോർ കമ്മിറ്റി

Aswathi Kottiyoor

തെരുവിലലയുന്ന കുട്ടികളുടെ സംരക്ഷണം: ഹൈക്കോടതി സ്വമേധയാ കേസെടുത്തു

Aswathi Kottiyoor

കോവാക്‌സിൻ 81 ശതമാനം ഫലപ്രദം; മൂന്നാംഘട്ട പരീക്ഷണങ്ങളുടെ ഫലം പുറത്ത്

Aswathi Kottiyoor
WordPress Image Lightbox