നിയോകോവ് വൈറസ് പുതുതായി കണ്ടെത്തിയതല്ലെന്നും ഇതിന് മനുഷ്യശരീരത്തിലേക്ക് പ്രവേശിക്കാനാകില്ലെന്നും കോവിഡ് വിദഗ്ധ സമിതി അധ്യക്ഷൻ ഡോ. ബി ഇക്‌ബാൽ പറഞ്ഞു. 2011ൽ ആഫ്രിക്കയിലെ മലഗാസിയിൽ അലോബാറ്റ്സ് എന്നറിയപ്പെടുന്ന നിയോറോമികിയ ഇനം വവ്വാലുകളിൽ ഈ വൈറസിനെ കണ്ടെത്തിയിരുന്നു. മെര്‍സ് കൊറോണ വൈറസിനോട് 85 ശതമാനം ജനിതകസാമ്യമുള്ളതാണിത്. എന്നാൽ, മനുഷ്യകോശങ്ങളിൽ പ്രവേശിക്കാനുള്ള മനുഷ്യശരീരത്തിലെ ഡിപിപി4 റിസപ്റ്റർ ഉപയോഗിക്കാൻ നിയോകോവിനാകില്ലെന്ന് അദ്ദേഹം ഫെയ്സ്‌ബുക്കിൽ കുറിച്ചു.
കോവിഡിനു കാരണമായ സാര്‍സ് കൊറോണ വൈറസ് 2 മനുഷ്യകോശങ്ങളിൽ പ്രവേശിക്കുന്നത് മനുഷ്യശരീരത്തിലെ എസിഇ 2 ഗ്രാഹികൾ വഴിയാണ്. നിയോകോവ് വൈറസിന് മനുഷ്യകോശങ്ങളിലെ എസിഇ 2 ഗ്രാഹികളുമായി ചേരാനാകില്ല. നിയോകോവ് വൈറസിന്റെ സ്പൈക് പ്രോട്ടീനിൽ ജനിതകവ്യതിയാനം സംഭവിച്ചാൽ ഒരുപക്ഷേ മനുഷ്യകോശങ്ങളിൽ പ്രവേശിക്കാനാകാം. ഇത്തരത്തിലുള്ള രോഗാണുക്കളെ നേരത്തേ കണ്ടെത്തി ജനിതക സവിശേഷത പഠിക്കുന്നുണ്ട്. ഈ