ഇ പോസ് സെർവർ തകരാറിനെ തുടർന്ന് റേഷൻ വിതരണത്തിൽ ഏർപ്പെടുത്തിയ ക്രമീകരണം തുടരും. സെർവർ പ്രവർത്തനം മന്ദഗതിയിലായതിനെ തുടർന്ന് ചൊവ്വാഴ്ചവരെയാണ് ക്രമീകരണം ഏർപ്പെടുത്തിയിട്ടുള്ളത്.
ക്രമീകരണ പ്രകാരം റേഷൻ വിതരണം സുഗമമായി നടക്കുകയാണ്. വ്യാഴാഴ്ച രാത്രിവരെ സംസ്ഥാനത്ത് രണ്ടര ലക്ഷത്തിലധികം പേർ റേഷൻ വാങ്ങി.
അതേസമയം സെർവർ തകരാറിന്റെ പേരിൽ റേഷൻ കട അടച്ചിട്ടതിനെതിരേ നടപടികളുമായി മുന്നോട്ടു പോകാനാണ് ഭക്ഷ്യവകുപ്പിന്റെ തീരുമാനം. കേന്ദ്ര സർക്കാർ പാസാക്കിയ ഭക്ഷ്യ സുരക്ഷാ നിയമപ്രകാരം സെർവർ തകരാറിലായാലും റേഷൻ കട അടച്ചിടാൻ പാടില്ല.