രാത്രികാല കർഫ്യുവിന്റെ പേരിൽ ക്രൈസ്തവ ദേവാലയങ്ങളിൽ 31ന് അർധരാത്രി നടക്കുന്ന പുതുവത്സര തിരുക്കർമങ്ങൾക്ക് അനുമതി നൽകാത്ത സംസ്ഥാന സർക്കാർ നിലപാടിൽ പ്രതിഷേധമേറുന്നു. കർഫ്യുവിന്റെ സാഹചര്യത്തിൽ രാത്രി 10നു മുൻപ് തിരുക്കർമങ്ങൾ നടത്തണമെന്നാണു സർക്കാർ നിലപാട്.
30 മുതൽ ജനുവരി രണ്ടു വരെ സംസ്ഥാനത്തു രാത്രികാല നിയന്ത്രണം ഏർപ്പെടുത്തിയ സാഹചര്യത്തിലാണു ക്രൈസ്തവ ദേവാലയങ്ങളിലെ തിരുക്കർമങ്ങൾക്ക് അനുമതി നൽകാൻ കഴിയില്ലെന്ന നിലപാട് സ്വീകരിക്കുന്നതെന്നാണു സർക്കാരുമായി ബന്ധപ്പെട്ടവർ പറയുന്നത്. എന്നാൽ, തിരുക്കർമങ്ങൾക്കായി പ്രത്യേക അനുമതി നൽകി ഉത്തരവിറക്കാൻ സർക്കാർ തയാറാകണമെന്ന നിലപാടിലാണു പുരോഹിതൻമാരും വിശ്വാസി സമൂഹവും. മുൻ വർഷങ്ങളിലും കോവിഡ് നിയന്ത്രണങ്ങളുടെ പേരിൽ പുതുവത്സര തിരുക്കർമങ്ങൾക്ക് അനുമതി നൽകിയിരുന്നില്ല.