കണ്ണൂർ: കോവിഡും കാലാവസ്ഥ വ്യതിയാനവും മൂലം തകർന്നടിഞ്ഞ കൃഷിക്കാരുടെ പ്രയാസത്തിൽ ആശ്വാസം പകരുന്ന സമീപനം ഉണ്ടാകുന്നതിന് പകരം വായ്പകളുടെ പേരിൽ നിയമ നടപടികൾ സ്വീകരിച്ചു കർഷകരെ ദുരിതത്തിലാക്കുന്ന ബാങ്കുകളുടെ നടപടി പ്രതിഷേധാർഹമാണെന്ന് കേരള കോൺഗ്രസ് -എം കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു. ഏതു വായ്പയും കൃഷിക്കാര്‍ തിരിച്ചടയ്ക്കുന്നത് കൃഷിയില്‍ നിന്നുള്ള വരുമാനത്തില്‍ നിന്നാണ്. കാര്‍ഷിക മേഖലയിലെ പ്രശ്നങ്ങളും പ്രളയവും അവരുടെ വരുമാനത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. മലയോര മേഖലകളിൽ വന്യമൃഗ ശല്യം കാരണം കർഷകർ വലിയ ദുരിതത്തിലാണ്. റബർ ടാപ്പിംഗ് പോലും നടത്താൻ കഴിയാത്ത അവസ്ഥയിലൂടെയാണ് കൃഷിക്കാർ ജീവിക്കുന്നത്. ഈ സാഹചര്യത്തിൽ കൃഷിക്കാരുടെ വായ്പകളുടെ മേൽ ആരംഭിച്ച എല്ലാ നിയമ നടപടികളും നിർത്തിവെയ്ക്കുവാൻ സർക്കാർ ബാങ്കുകൾക്ക് നിർദ്ദേശം നൽകണമെന്ന് യോഗം ആവശ്യപ്പെട്ടു.സംസ്ഥാന ജനറൽ സെക്രട്ടറി ജോയ്സ് പുത്തൻപുര ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ജോയി കൊന്നക്കൽ അധ്യക്ഷത വഹിച്ചു. സജി കുറ്റിയാനിമറ്റം, കെ. ടി. സുരേഷ് കുമാർ, തോമസ് മാലത്ത്, സി.ജെ. ജോൺ, ബിനു മണ്ഡപം, മോളി ജോസഫ്, വി.വി. സേവി, സി.എം. ജോർജ്, ബെന്നിച്ചൻ മടത്തിനകം, ജോയ് ജോസഫ്, ബിജു പുതുക്കള്ളി, ബിനു ഇലവുങ്കൽ, ജോസ് മണ്ഡപം, ഏലമ്മ ഇലവുങ്കൽ എന്നിവർ പ്രസംഗിച്ചു.